കോഴിക്കോട്: നാദാപുരം നരിക്കാട്ടേരിയിൽ പത്താംക്ലാസ് വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട് പുനരന്വേഷണം നടത്താൻ റൂറൽ എസ്.പി ഉത്തരവിട്ടു. കുട്ടിയെ സഹോദരൻ കഴുത്തു ഞെരിച്ചു കൊല്ലുന്നു എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. തുടർന്നാണ് വീഡിയോയുടെ ആധികാരികത കൂടി ഉറപ്പ് വരുത്തി പുനരന്വേഷണം നടത്താൻ റൂറൽ എസ്.പി ഉത്തരവിട്ടത്. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഷാജ് ജോസിനാണ് അന്വേഷണച്ചുമതല. നരിക്കാട്ടേരി അബ്ദുൽ അസീസിന്റെ മരണമാണ് കൊലപാതകമാണെന്ന തരത്തിൽ വീഡിയോ പ്രചരിച്ചത്. ആദ്യം ലോക്കൽ പോലീസ് കേസന്വേഷിച്ചിരുന്നു. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ് എത്തിയത്. പിന്നാലെ ക്രൈംബ്രാഞ്ച് സംഘവും അന്വേഷിച്ചു. പോലീസ് അന്വേഷണം ആത്മഹത്യയാണെന്ന നിഗമനത്തിനിടയിലാണ് വിദ്യാർഥിയുടെ കുടുംബത്തിൽനിന്ന് വീഡിയോ പുറത്താവുന്നത്. സാമൂഹികമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിച്ചതോടെ പ്രതികളായ ബന്ധുക്കളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ വെള്ളിയാഴ്ച രാത്രി പത്തോടെ വീട്ടിനുമുമ്പിൽ തടിച്ചുകൂടി. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ രാത്രിയിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ഇന്നുച്ചയ്ക്കുശേഷം ബന്ധുക്കളെ ചോദ്യം ചെയ്തേക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2PucZhf
via
IFTTT
No comments:
Post a Comment