'മക്കള്‍വിവാദം' തുറന്നുവിട്ടത് സിപിഎം കണ്ണൂര്‍ ലോബിയിലെ ഭിന്നത ; കരുതലോടെ, പ്രതികരിക്കാതെ ഇ.പി. ജയരാജന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 30, 2020

'മക്കള്‍വിവാദം' തുറന്നുവിട്ടത് സിപിഎം കണ്ണൂര്‍ ലോബിയിലെ ഭിന്നത ; കരുതലോടെ, പ്രതികരിക്കാതെ ഇ.പി. ജയരാജന്‍

കണ്ണൂര്‍ : സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷിന്റെ അറസ്റ്റ് പാര്‍ട്ടിയേയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കിയ സാഹചര്യത്തില്‍, കരുതലോടെ പ്രതികരണങ്ങളില്‍നിന്ന് ഒഴിഞ്ഞ് മന്ത്രിസഭയിലെ രണ്ടാമനായ ഇ.പി. ജയരാജന്‍. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമൊത്തുള്ള ഫോട്ടോയുടെ പേരില്‍ ജയരാജന്റെ മകനും ആരോപണനിഴലിലാണ്. മന്ത്രിപുത്രനുമൊത്തുള്ള ഫോട്ടോ വ്യാജമല്ലെന്നു സ്വപ്‌ന ചോദ്യംചെയ്യലില്‍ വ്യക്തമാക്കിയിരുന്നു.

ദുബായിലെ ആഡംബര ഹോട്ടല്‍ വിരുന്നിനിടെയാണു മന്ത്രിപുത്രനെ കണ്ടതെന്നും ഒന്നിച്ചു ഭക്ഷണം കഴിക്കുന്നതിനിടെയാണു ഫോട്ടോ എടുത്തതെന്നുമാണു സ്വപ്‌നയുടെ മൊഴി. അപ്പോള്‍ സ്വര്‍ണക്കടത്ത് കേസിലെ കൂട്ടുപ്രതികളായ പി.എസ്. സരിത്തും സന്ദീപ് നായരും മന്ത്രിയുടെ കുടുംബാംഗങ്ങളുമുണ്ടായിരുന്നു. കൂടിക്കാഴ്ച യാദൃച്ഛികമായിരുന്നെങ്കിലും, രാഷ്ട്രീയവിവാദത്തിനായി ചിത്രം മോര്‍ഫ് ചെയ്തതാണെന്ന ആരോപണം തള്ളുന്നതായിരുന്നു സ്വപ്‌നയുടെ മൊഴി. മന്ത്രിയുടെ മകനുമായി കമ്മീഷന്‍ ഇടപാടില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ജയരാജന്റെ മകനും സ്വപ്‌നയുമൊത്തുള്ള ഫോട്ടോ പുറത്തുവന്നതിനു പിന്നില്‍ സി.പി.എം. നേതൃത്വത്തിലെ ഭിന്നതയാണെന്നും ആരോപണമുണ്ട്. കോടിയേരിയുമായെന്നപോലെ മന്ത്രി ടി.എം. തോമസ് ഐസക്കുമായും ജയരാജനു ഭിന്നതയുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പമാണു പാര്‍ട്ടിയില്‍ ജയരാജന്റെ കരുത്ത്. മകനെ അനാവശ്യമായി വിവാദക്കുരുക്കിലാക്കാന്‍ ബിനീഷ് നീക്കം നടത്തിയെന്ന പരാതി പാര്‍ട്ടിയില്‍ ജയരാജന്‍ ഉന്നയിച്ചിരുന്നെന്നാണു സൂചന. നിലവില്‍ സി.പി.എം. നേരിടുന്ന വിവാദങ്ങള്‍ക്കെല്ലാം കാരണം കണ്ണൂര്‍ നേതൃനിരയിലെ അഭിപ്രായഭിന്നതയാണെന്നും വിലയിരുത്തുന്നവരുണ്ട്. ബന്ധുനിയമനം സംബന്ധിച്ച വിജിലന്‍സ് കേസ് െഹെക്കോടതി റദ്ദാക്കിയതിനേത്തുടര്‍ന്ന്, ജയരാജനെ വീണ്ടും മന്ത്രിയാക്കണമെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി പിണറായി. എന്നാല്‍, കോടിയേരി അതിനോടു യോജിച്ചില്ല. മന്ത്രിസഭയില്‍നിന്നു തന്നെ പുറത്താക്കാന്‍ ചരടുവലിച്ചത് കോടിയേരിയാണെന്നു ജയരാജന്‍ പരോക്ഷ ആരോപണമുന്നയിക്കുകയും ചെയ്തിരുന്നു.

സമീപകാല വിവാദങ്ങളില്‍ കണ്ണൂര്‍ നേതാക്കള്‍ പരമാവധി പ്രതികരണങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുകയാണ്. കണ്ണൂര്‍ മുന്‍ ജില്ലാസെക്രട്ടറി പി. ജയരാജനും കേന്ദ്ര കമ്മറ്റി അംഗം എം.വി. ഗോവിന്ദനും ഇ.പി. ജയരാജനെതിരാണ്. ഗോവിന്ദന്റെ വീട് ഉള്‍പ്പെടുന്ന മൊറാഴ ലോക്കല്‍ കമ്മറ്റിയാണ് എല്‍.ഡി.എഫ്. സര്‍ക്കാരിന് അധികാരമേറ്റ് നാലുമാസത്തിനുള്ളില്‍ ബന്ധുനിയമനവിവാദം പാര്‍ട്ടിയില്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്.



from mangalam.com https://ift.tt/3kLdopM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages