മാഞ്ചസ്റ്റർ : മാഞ്ചസ്റ്റർ അരീന ബോംബ് സ്ഫോടനം നടന്ന ദിവസം ഭക്ഷണം കഴിക്കാനായി രണ്ടു മണിക്കൂർ പോയതായി
മുതിർന്ന പൊലീസ് ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തൽ.
താൻ സ്ഥലത്തില്ലാതിരുന്നതിനാൽ ചാവേറിനെ കണ്ടില്ലെന്നും കണ്ടിരുന്നെങ്കിൽ അബേദിയുടെ ബാഗിൽ എന്താണ് എന്ന് അന്വേഷിച്ചിരുന്നേനെയെന്നും അവർ പറഞ്ഞു. യുഎസ് ഗായിക അരിയാന ഗ്രാൻഡെയുടെ സംഗീത പരിപാടിക്കുശേഷം മടങ്ങിയവരെയാണ് മാഞ്ചസ്റ്റർ അരീനയിലെ സ്ഫോടനത്തിലൂടെ ലക്ഷ്യമിട്ടത്.
ബുല്ലൗ എന്ന പോലീസ് ഉദ്യോഗസ്ഥ കബാബ് വാങ്ങാനായി 2 മണിക്കൂർ 9 മിനിറ്റാണ്എടുത്തതെന്ന് കോടതി വാദങ്ങളെ ഉദ്ധരിച്ച് ബ്രിട്ടിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അത് അംഗീകരിക്കാനാകാത്തതാണെന്ന് അഭിഭാഷകന്റെ ചോദ്യത്തിനു മറുപടിയായി അവർ സമ്മതിക്കുകയും ചെയ്തു. അതെ സമയം സ്ഫോടനത്തിനുശേഷം ആദ്യം സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിനു നേതൃത്വം കൊടുത്തതു ബുല്ലൗ ആയിരുന്നു.
from mangalam.com https://ift.tt/31rayP4
via IFTTT
No comments:
Post a Comment