കള്ളന്‍ കോണ്‍സുലേറ്റിലോ? ഉദ്യോഗസ്ഥര്‍ക്കെതിരേ മാനേജരുടെ മൊഴി ; യു.എ.ഇ. സര്‍ക്കാര്‍ നല്‍കിയ പ്രളയഫണ്ടിലും തട്ടിപ്പെന്നു സംശയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 20, 2020

കള്ളന്‍ കോണ്‍സുലേറ്റിലോ? ഉദ്യോഗസ്ഥര്‍ക്കെതിരേ മാനേജരുടെ മൊഴി ; യു.എ.ഇ. സര്‍ക്കാര്‍ നല്‍കിയ പ്രളയഫണ്ടിലും തട്ടിപ്പെന്നു സംശയം

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ അന്വേഷണം നീളുന്നത് യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് തന്നെ. കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബിയുടെ മാനേജര്‍ ഹാലിദിനെ എന്‍.ഐ.എ. ചോദ്യംചെയ്തു. ഇയാളില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നത് സ്വര്‍ണക്കടത്തില്‍ യു.എ.ഇ. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ പങ്ക്.

കോണ്‍സുലേറ്റിന്റെ ചുമതലക്കാരെല്ലാം സംശയനിഴലിലാണെങ്കിലും ഇവര്‍ ഇതിനോടകം രാജ്യംവിട്ടു. അന്വേഷണത്തിന് ഇവരുടെ സാന്നിധ്യം അനിവാര്യമാണെന്നാണ് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ.) കരുതുന്നത്. യു.എ.ഇ. അറ്റാഷെയുടെ തിരുവന്തപുരത്തെ ഫ്‌ളാറ്റില്‍ എന്‍.ഐ.എ. തെരച്ചില്‍ നടത്തിയെങ്കിലും സന്ദര്‍ശക രജിസ്റ്ററില്‍ വിശദവിവരങ്ങളൊന്നുമില്ലാത്തത് അന്വേഷണസംഘത്തെ അമ്പരിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞവര്‍ഷത്തെ പ്രളയത്തില്‍ യു.എ.ഇ. സര്‍ക്കാര്‍ നല്‍കിയ സംഭാവന മുഴുവനായി സംസ്ഥാന സര്‍ക്കാരിന് കൈമാറിയിട്ടുണ്ടോ എന്നതും സംശയത്തില്‍. ഇക്കാര്യം അന്വേഷണ പരിധിയില്‍ വരില്ലെങ്കിലും കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് നടന്ന വന്‍തട്ടിപ്പിന്റെ ചുരുളാണഴിയുന്നത്. സ്വപ്‌നയും സംഘവും തലസ്ഥാനത്ത് അഞ്ചിലധികം വീടുകള്‍ വാടകയ്‌ക്കെടുത്തത് സ്വര്‍ണം കൈമാറുന്നതിനാണെന്ന് എന്‍.ഐ.എ. കരുതുന്നു.

അഞ്ചുമാസത്തിനിടെ സ്വപ്‌ന വാടകയ്‌ക്കെടുത്തത് രണ്ട് വീട് ഉള്‍പ്പെടെ നാല് കെട്ടിടങ്ങളായിരുന്നു. പിന്നീട് ഒരു ഫ്‌ളാറ്റും. സന്ദീപ് നായരുടെ ബ്യൂട്ടി പാര്‍ലറിലും വര്‍ക്ക്‌ഷോപ്പിലും ഉള്‍പ്പെടെ ഏഴിടങ്ങളില്‍വച്ച് സ്വര്‍ണ കൈമാറി. സ്വര്‍ണം കടത്താന്‍ യു.എ.ഇ. കോണ്‍സുലേറ്റിന്റെ വാഹനവും മറയാക്കി. സന്ദീപിനെയും സ്വപ്‌നയെയും എത്തിച്ചുളള തെളിവെടുപ്പിലാണ് ഇക്കാര്യം വ്യക്തമായത്.

സ്വപ്‌നയ്ക്ക് സഞ്ചരിക്കാന്‍ കോണ്‍സുലേറ്റിന്റെ ഔദ്യോഗിക വാഹനം വിട്ടുനല്‍കിയിരുന്നു. ഈ വാഹനത്തില്‍ സരിത്ത് എത്തി കത്ത് കാണിച്ച് ബാഗ് കൈക്കലാക്കും. വാടകയ്‌ക്കെടുത്ത വീടുകളില്‍വച്ചു ബാഗ് തുറന്ന് ഉദ്യോഗസ്ഥരുടെ പേരില്‍ വന്ന വസ്തുക്കള്‍ കോണ്‍സുലേറ്റിലേക്കുളള ബാഗിലും സ്വര്‍ണം ഒളിപ്പിച്ചിരിക്കുന്ന വസ്തുക്കള്‍ മറ്റ് ബാഗിലേക്കും മാറ്റും.

കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ പേരിലാണ് സ്വര്‍ണം അടങ്ങിയ ബാഗ് അയയ്ക്കുന്നതെങ്കിലും നയതന്ത്ര സുരക്ഷ ലഭിക്കാന്‍ കോണ്‍സുലേറ്റ് ജനറലിന്റെ കത്ത് ഉപയോഗിച്ചിരുന്നു. ഇത് വ്യാജമായി തയാറാക്കിയെന്നാണ് സംശയം. കോണ്‍സുലേറ്റ് വാഹനത്തില്‍ വിമാനത്താവളത്തില്‍ സരിത്ത് എത്തിയത് മാധ്യമപ്രവര്‍ത്തകനോടൊപ്പമായിരുന്നു. ഈ മാധ്യമപ്രവര്‍ത്തകനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ് കേന്ദ്രങ്ങള്‍ അറിയിച്ചു. മാധ്യമപ്രവര്‍ത്തകന്റെ തലസ്ഥാനത്തെ വീട്ടില്‍ സ്വപ്‌നയും സന്ദീപും വന്നിരുന്നു.



from mangalam.com https://ift.tt/2E0x7kV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages