തിരുവനന്തപുരം: മുൻ യു.ഡി.എഫ്.സർക്കാരിന്റെ അവസാനവർഷം സോളാർ കേസും അതുമായുള്ള ആരോപണങ്ങളുമാണ് രാഷ്ട്രീയവിവാദം ഉയർത്തിയതെങ്കിൽ തുടർന്നുവന്ന എൽ.ഡി.എഫ്. സർക്കാരിന്റെ അവസാനവർഷവും സമാനമായ രാഷ്ട്രീയ ആരോപണത്തിനാണ് തുടക്കംകുറിച്ചിരിക്കുന്നത്. ഇരുകേസുകളിലും തമ്മിൽ ഒറ്റനോട്ടത്തിൽ സമാനതകളേറെയാണ്.സോളാർ1. മുഖ്യമന്ത്രിയായിരുന്നകാലത്ത് ഉമ്മൻചാണ്ടിയുടെ ഓഫീസ് ദുരുപയോഗപ്പെടുത്തിയെന്ന് പ്രധാന ആരോപണം 2. ഉമ്മൻചാണ്ടിയുടെ പേഴ്‌സണൽ സ്റ്റാഫിലുണ്ടായിരുന്ന രണ്ടുപേരെ നീക്കംചെയ്തു. 3. സോളാർ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വാധീനം ഉപയോഗപ്പെടുത്തി ഒരു സ്ത്രീ പലരിൽ നിന്നായി പണം തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം4. ഉമ്മൻചാണ്ടിക്കെതിരേ അതിശക്തമായ പ്രതിപക്ഷസമരം ഉണ്ടായി. രാജിവെക്കണമെന്നും ആവശ്യമുണ്ടായി. 5. പ്രതിപക്ഷം ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുസ്വർണക്കടത്ത്1, മുഖ്യമന്ത്രിയായ പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് സ്വർണക്കടത്തുകേസ് പ്രതിയായ യുവതിയുമായി ബന്ധമെന്ന് ആരോപണം2, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ഐ.ടി. സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നയാളെ ചുമതലകളിൽനിന്ന് നീക്കി3, സ്വർണക്കടത്ത് കേസിൽ കുരുങ്ങിയ സ്ത്രീക്ക് മുഖ്യമന്ത്രിയുടെ ഐ.ടി. വകുപ്പിൽ ഉയർന്ന ജോലിയും സ്വാധീനവും4, ഓഫീസ് ദുരുപയോഗം ചെയ്യപ്പെട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി രാജിവെക്കണമെന്ന് പ്രതിപക്ഷം. 5, പ്രതിപക്ഷം സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടു
from mathrubhumi.latestnews.rssfeed https://ift.tt/38zCjrc
via
IFTTT
No comments:
Post a Comment