ന്യൂഡൽഹി: കോവിഡ്-19 ചികിത്സയിലും പ്രതിരോധത്തിലും ആയുർവേദത്തിന്റെ സാധ്യതകളെപ്പറ്റിയുള്ള ഗവേഷണ പഠനങ്ങൾക്ക് ആയുഷ് മന്ത്രാലയം തുടക്കം കുറിച്ചു. അമുക്കുരം, ഇരട്ടി മധുരം, ചിറ്റമൃത്-പിപ്പലി, മലേറിയയ്ക്കുള്ള മരുന്നായ ആയുഷ്-54 എന്നിവ കോവിഡ് പ്രതിരോധത്തിനു ഫലപ്രദമാണോയെന്ന് കണ്ടെത്താൻ ക്ലിനിക്കൽ പഠനം നടത്തും.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആയുഷിന്റെ സ്വാധീനം മനസ്സിലാക്കാനും ആയുഷ് വകുപ്പിന്റെ നിർദേശങ്ങളും കോവിഡ് പ്രതിരോധമാർഗങ്ങളും ജനങ്ങളിലെത്തിക്കാനും ‘ആയുഷ് സഞ്ജീവനി’ മൊബൈൽ ആപ്പിനും തുടക്കം കുറിച്ചു.കോവിഡ്-19 ഗവേഷണങ്ങളുടെ ഭാഗമായി ആയുഷ് വകുപ്പിൽ ഒരു ഇന്റർഡിസിപ്ലിനറി റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ടാസ്ക് ഫോഴ്സ് ആരംഭിച്ചു. യു.ജി.സി. വൈസ് ചെയർമാൻ ഡോ. ഭൂഷൺ പട്‌വർധന്റെ നേതൃത്വത്തിലുള്ള വിദഗ്‌ധസംഘം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാർഗനിർദേശം നൽകും.
from mathrubhumi.latestnews.rssfeed https://ift.tt/2WzoZO8
via
IFTTT
No comments:
Post a Comment