കായംകുളം: നിർധനകുടുംബത്തിലെ ഹിന്ദു യുവതിക്ക് മംഗല്യ ഭാഗ്യമൊരുക്കി മുസ്ലിം ജമാഅത്ത് കമ്മിറ്റി. ചേരാവള്ളി മുസ്ലിം ജമാഅത്ത് ആണ് ജാതി മത ചിന്തകൾക്കതീതമായി മനുഷ്യത്വത്തിന്റെ മാതൃകയാകുന്നത്. ചേരാവള്ളിയിൽ വാടകയ്ക്കു താമസിക്കുന്ന അമൃതാഞ്ജലിയിൽ പരേതനായ അശോകന്റെയും ബിന്ദുവിന്റേയും മകൾ അഞ്ജു അശോകനാണ് ജനുവരി 19-ന് വിവാഹിതയാകുന്നത്. മകളുടെ വിവാഹം നടത്താൻ നിവർത്തിയില്ലാതെ ബുദ്ധിമുട്ടിലായ ബിന്ദു ജമാഅത്ത് കമ്മിറ്റിയുടെ സഹായം തേടി. ജമാഅത്ത് കമ്മിറ്റി സെക്രട്ടറി നുജുമുദ്ദീൻ ആലുംമൂട്ടിലിന്റെ നേതൃത്വത്തിൽ ഭാരവാഹികൾ ഒത്തുചേർന്ന് അഞ്ജുവിന്റെ വിവാഹം നടത്തുന്ന ചുമതല ഏറ്റെടുക്കാൻ തീരുമാനിച്ചു. ആവശ്യമായ ചെലവുകൾ ജമാ അത്ത് വഹിക്കും. കാപ്പിൽ കിഴക്ക് തെട്ടേ തെക്കടുത്ത് തറയിൽ ശശിധരന്റേയും മിനിയുടേയും മകൻ ശരത് ശശിയാണ് വരൻ. 19-ന് രാവിലെ 11.30-നും 12.30-നും മധ്യേ ചേരാവള്ളി ജമാ അത്ത് പള്ളിക്ക് സമീപം ഫിത്വറ ഇസ്ലാമിക് അക്കാദമിയിൽ വെച്ചാണ് വിവാഹം. വീട്ടുകാർക്കൊപ്പം ജമാ അത്ത് കമ്മിറ്റിയും വിവാഹ ക്ഷണക്കത്ത് എല്ലാവർക്കും നൽകിയിരിക്കുകയാണ്. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളിൽ ചേരിതിരിവ് സൃഷ്ടിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് ചേരാവള്ളി ജമാഅത്തിന്റെ ഈ മാതൃകാ പ്രവർത്തനം. Content Highlights;Jamaath committee arranged marriage function for poor girl at kayamkulam
from mathrubhumi.latestnews.rssfeed https://ift.tt/2uj5ZJd
via
IFTTT
No comments:
Post a Comment