വീണു കിടക്കുമ്പോള്‍ ദേഹത്ത് ബൈക്ക്‌ കയറ്റി, പിന്നെ തുടരെ വെട്ടി ; സി.ഒ.ടി. നസീറിനെതിരായ ആക്രമണം ആസൂത്രണം ചെയ്തു നടപ്പാക്കിയത്? അക്രമികള്‍ ആയുധങ്ങളുമായി കാത്തു നില്‍ക്കുന്നതു മുതലുള്ള ദൃശ്യങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 9, 2019

വീണു കിടക്കുമ്പോള്‍ ദേഹത്ത് ബൈക്ക്‌ കയറ്റി, പിന്നെ തുടരെ വെട്ടി ; സി.ഒ.ടി. നസീറിനെതിരായ ആക്രമണം ആസൂത്രണം ചെയ്തു നടപ്പാക്കിയത്? അക്രമികള്‍ ആയുധങ്ങളുമായി കാത്തു നില്‍ക്കുന്നതു മുതലുള്ള ദൃശ്യങ്ങള്‍

കണ്ണൂര്‍: സി.പി.എം. വിമതനും വടകര മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായിരുന്ന സി.ഒ.ടി. നസീറിനെതിരായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ആക്രമണം ആസൂത്രണം ചെയ്തു നടപ്പാക്കിയതാണെന്നു സൂചിപ്പിക്കുന്ന തരത്തില്‍, വീണു കിടക്കുന്ന നസീറിന്റെ ദേഹത്ത് െബെക്ക് കയറ്റുന്നതും തുടരെ വെട്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

മേയ് 18-ന് രാത്രി തലശേരി കയ്യാത്ത് റോഡില്‍വച്ചാണ് നസീര്‍ ആക്രമിക്കപ്പെട്ടത്. അക്രമികള്‍ ആയുധങ്ങളുമായി വഴിയില്‍ കാത്തു നില്‍ക്കുന്നതു മുതലുള്ള ദൃശ്യങ്ങളാണു പുറത്തുവന്നത്. കൂടുതല്‍ വാഹനങ്ങള്‍ എത്തുമ്പോള്‍ അക്രമികള്‍ മൂന്നുപേര്‍ ഒരു െബെക്കില്‍ കയറി രക്ഷപ്പെടുന്നതും വീഡിയോയിലുണ്ട്. അതേസമയം, എ.എന്‍. ഷംസീര്‍ എം.എല്‍.എക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നു നസീര്‍ വ്യക്തമാക്കി.

തന്നെ ഓഫീസില്‍ വിളിച്ചു വരുത്തി എം.എല്‍.എ. ഭീഷണിപ്പെടുത്തി. കേസ് മരവിപ്പിക്കാനുള്ള നീക്കത്തിനെതിരേ നിയമപോരാട്ടം ശക്തമാക്കുമെന്നും നസീര്‍ പറഞ്ഞു. ആക്രമണത്തില്‍ നേരിട്ടു പങ്കെടുത്ത കൊളശേരി സ്വദേശി റോഷന്‍, വേറ്റുമ്മല്‍ സ്വദേശി ശ്രീജന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം തലശേരി കോടതിയില്‍ കീഴടങ്ങിയിരുന്നു. ഇവര്‍ പോലീസ് എഫ്.ഐ.ആറിന്റെ അന്വേഷണ പരിധിയില്‍പ്പെടാത്തവരാണ്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടിക്കെതിരേ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

കേസില്‍ പോലീസ് അന്വേഷണം അത്ര ഊര്‍ജിതമല്ല. മൊഴിയുടെ അടിസ്ഥാനത്തിലല്ലാതെ വ്യക്തമായ തെളിവുകളുണ്ടെങ്കില്‍ മാത്രമെ കേസെടുക്കുകയുള്ളൂവെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഷംസീര്‍ പലപ്പോഴായി ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതായി നസീര്‍ മൊഴി നല്‍കിയിട്ടുണ്ട്. കോള്‍ ലിസ്റ്റ് െകെമാറിയിട്ടും പോലിസ് നടപടിയെടുത്തില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.

കെ. മുരളീധരന്‍, കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ ജയരാജനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം പ്രതിരോധിക്കാന്‍ സി.പി.എം നേതൃത്വം രംഗത്തു വന്നില്ലെന്ന ആക്ഷേപവും ഒരു വിഭാഗം അണികള്‍ക്കുണ്ട്. കേസില്‍ യുവജനനേതാവ് അറസ്റ്റ് ചെയ്യപ്പെട്ടാല്‍ വന്‍ തിരിച്ചടിയുണ്ടാകുമെന്ന ആശങ്ക ഇപ്പോള്‍ നേതൃത്വത്തിനുണ്ട്. നസീറിനെ അക്രമിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിട്ടും തലശേരിയിലെ ഉത്തരവാദിത്വപ്പെട്ട പാര്‍ട്ടി നേതാക്കളില്‍ ചിലര്‍ ജില്ലാ നേതൃത്വത്തെ അറിയിച്ചില്ലെന്നുള്ള വിമര്‍ശനം പാര്‍ട്ടി കമ്മിഷനുണ്ട്.



from mangalam.com http://bit.ly/31gJ39v
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages