പതിനേഴാം ലോക്സഭയുടെ ആദ്യസമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം. അടുത്തമാസം 26 വരെയാണ് പാർലമെന്റ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. * മധ്യപ്രദേശിൽനിന്നുള്ള ബി.ജെ.പി. അംഗം വീരേന്ദ്രകുമാർ തിങ്കളാഴ്ചരാവിലെ പ്രോട്ടെം സ്പീക്കറായി രാഷ്ട്രപതി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും. വീരേന്ദ്രകുമാറാകും സമ്മേളനത്തിന്റെ അധ്യക്ഷൻ. കോൺഗ്രസ് അംഗം കൊടിക്കുന്നിൽ സുരേഷ്, ബി.ജെ.ഡി. അംഗം ഭർതൃഹരി മഹ്താബ് എന്നിവർ അദ്ദേഹത്തെ സഹായിക്കും. * ബുധനാഴ്ച സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും സത്യപ്രതിജ്ഞ ചെയ്യും. * വ്യാഴാഴ്ച രാവിലെ 11-ന് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഇരുസഭകളുടെയും സംയുക്തസമ്മേളനത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിൻറെ നയപ്രഖ്യാപനപ്രസംഗം. * നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയചർച്ച വെള്ളിയാഴ്ച ഇരുസഭകളിലും തുടങ്ങും. ചർച്ച പൂർത്തിയായശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയും. * വിവാദമുയർത്തിയ മുത്തലാഖ് ബിൽ, പൗരത്വ ഭേദഗതി ബിൽ, ആധാർ ബിൽ, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ബിൽ എന്നിങ്ങനെ പ്രധാന ബില്ലുകളടക്കം ഒട്ടേറെ നിയമനിർമാണങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നത്. മുത്തലാഖ് വിഷയമുൾപ്പെടെയുള്ള 10 ഓർഡിനൻസുകൾക്കുപകരം പുതിയ ബില്ലുകൾ കൊണ്ടുവരാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. * 542 അംഗ ലോക്സഭയിൽ എൻ.ഡി.എ.ക്ക് 353 പേരാണുള്ളത്. തമിഴ്നാട്ടിലെ വെല്ലൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയിരിക്കുകയാണ്. ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിൽനിന്നു രണ്ടംഗങ്ങളെ സർക്കാർ നാമനിർദേശം ചെയ്യും. ഇതോടെ മൊത്തം അംഗസംഖ്യ 545 ആകും. ഒറ്റനോട്ടത്തിൽ തിങ്കളാഴ്ച: ലോക്സഭാ സമ്മേളനത്തിനു തുടക്കം തിങ്കൾ/ചൊവ്വ: അംഗങ്ങളുടെ സത്യപ്രതിജ്ഞ ബുധൻ: സ്പീക്കർ തിരഞ്ഞെടുപ്പ് വ്യാഴം: പാർലമെന്റിന്റെ സംയുക്തസമ്മേളനം, നയപ്രഖ്യാപനം ജൂലായ് 4: സാമ്പത്തിക സർവേ ജൂലായ് 5: സമ്പൂർണ പൊതുബജറ്റ് content highlights:17th Lok Sabhas first session from Monday
from mathrubhumi.latestnews.rssfeed http://bit.ly/2XQXrmJ
via
IFTTT
No comments:
Post a Comment