മലപ്പുറം: രാഹുൽ ഗാന്ധിക്ക് പിന്നിൽ ലോക്സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ കേരളത്തിൽ നിന്ന് ഏറ്റവും വലിയ രണ്ടാമത്തെ ഭൂരിപക്ഷം നേടി കൊണ്ടാണ് മലപ്പുറം പി.കെ.കുഞ്ഞാലിക്കുട്ടി ഒരിക്കൽ കൂടി അരിക്കിട്ടുറപ്പിച്ചിരിക്കുന്നത്. ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി, വിദ്യാർഥി നേതാവ് തുടങ്ങിയ വിശേഷണങ്ങളോടെ സിപിഎം രംഗത്തിറക്കിയ വി.പി.സാനുവിന് പി.കെ.കുഞ്ഞാലിക്കുട്ടിയെന്ന കേരള രാഷ്ട്രീയത്തിലെ അതികായനെ ഒരു പോറൽപോലുമേൽപ്പിക്കാനായില്ല. മുൻഗാമിയായ ഇ.അഹമ്മദ് 2014-ൽ നേടിയ ചരിത്ര ഭൂരിപക്ഷവും മറികടന്ന് പി.കെ.കുഞ്ഞാലിക്കുട്ടി ഇത്തവണ നേടിയ ഭൂരിപക്ഷം 259414. വോട്ടെണ്ണലിന്റെ തുടക്കം മുതൽ വൻ ലീഡുമായി മുന്നേറിയ കുഞ്ഞാലിക്കുട്ടി ഒരിക്കൽ പോലും എതിരാളികളെ അടുത്തേക്ക് പോലും അടുപ്പിച്ചില്ല. മലപ്പുറത്തെ ഏഴ് നിമയസഭാ മണ്ഡലങ്ങളിലും വ്യക്തമായ ആധിപത്യത്തോടെയായിരുന്നു മുന്നേറ്റം. പെരിന്തൽമണ്ണ ഒഴികെ ആറ് നിയസഭാ മണ്ഡലങ്ങളിലും മുപ്പതിനായിരത്തിന് മുകളിലാണ് ലീഡ്. ഒരു പരിധിവരെ സിപിഎമ്മിന്റെ ശക്തികേന്ദ്രമായ പെരിന്തൽമണ്ണയിലും 25000 ഓളം വോട്ടിന്റെ ഭൂരിപക്ഷം അദ്ദേഹത്തിന് നേടാനായി. സ്വന്തം മണ്ഡലമായ വേങ്ങരയാണ് ഏറ്റവുമധികം ഭൂരിപക്ഷം കൊടുത്തിരിക്കുന്നത്. അമ്പതിനായിരത്തിന് മുകളിലാണ് ഇവിടെ നിന്ന് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച ഭൂരിപക്ഷം. 2017-ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എം.ബി.ഫൈസൽ നേടിയ വോട്ടുകൾ പോലും വി.പി.സാനുവിന് പിടിക്കാനായില്ല എന്നതും ശ്രദ്ധേയമാണ്. അതേ സമയം ബിജെപിക്ക് ഇവിടെ വോട്ടുകൾ വർധിപ്പിക്കാനായി. 2014-ൽ 65,675 ഉം 2017-ലെ ഉപതിരഞ്ഞെടുപ്പിൽ 647,705 ഉം വോട്ടുകളായിരുന്നു ബിജെപിക്ക് നേടാനായിരുന്നത്. എന്നാലിത്തവണ ബിജെപി സ്ഥാനാർഥി വി.ഉണ്ണികൃഷണന് എമ്പതിനായിരത്തിന് മുകളിൽ വോട്ടുകൾ നേടാനായി. എസ്ഡിപിഐ സ്ഥാനാർഥി അബ്ദുൽ മജീദ് ഫൈസി ഇരുപതിനായിരത്തിനടുത്ത് വോട്ടുകൾ നേടി. ന്യൂനപക്ഷ രാഷ്ട്രീയം പ്രധാനമായും ചർച്ച ചെയ്തായിരുന്നു മലപ്പുറത്തെ പ്രചാരണം. മുത്തലാഖ് ബിൽ വോട്ടെടുപ്പിൽ പി.കെ.കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതും എസ്ഡിപിഐയുമായി ലീഗ് നേതാക്കൾ ചർച്ച നടത്തിയതും സിപിഎം മണ്ഡലത്തിൽ പ്രചാരണായുധമാക്കിയിരുന്നെങ്കിലും അതൊന്നും വോട്ടിങിൽ ഒട്ടും പ്രതിഫലിച്ചില്ല എന്നുവേണം കരുതാൻ. ഏഴു തവണ എംഎൽഎയും മൂന്നു തവണ മന്ത്രിയുമായിട്ടുള്ള കുഞ്ഞാലിക്കുട്ടി ഇത് രണ്ടാം തവണയാണ് മലപ്പുറത്ത് നിന്ന് ലോക്സഭയിലേക്കെത്തുന്നത്. വേങ്ങരയിൽ എംഎൽഎ ആയിരിക്കെ ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് 2017-ൽ ഉപതിരഞ്ഞെടുപ്പിലൂടെയാണ് അദ്ദേഹം ആദ്യമായി പാർലമെന്റിലെത്തുന്നത്. Name Party Vote P.K. KUNHALIKUTTY IUML 587983 V.P. SANU CPM 328569 UNNIKRISHNAN BJP 82023 ABDUL MAJEED FAIZY SDPI 19082 N O T A NOTA NOTA 4456 NISSAR METHAR IND 3683 PRAVEEN KUMAR BSP 2276 SANU N.K IND 2192 ABDUL SALAM K.P IND 922 Content Highlights:malappuram lok sabha election result-P. K. Kunhalikutty-vp sanu
from mathrubhumi.latestnews.rssfeed http://bit.ly/2JVAtGZ
via
IFTTT
No comments:
Post a Comment