ചെന്നൈ: മക്കൾ നീതി മയ്യം നേതാവ് കമൽഹാസനെതിരേ ചെരുപ്പേറ്. തമിഴ്നാട്ടിലെ തിരുപ്പരൻകുൻഡ്രം നിയമസഭാമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ സംസാരിക്കുമ്പോഴായിരുന്നു ആക്രമണം. കമൽഹാസൻ വേദിയിൽ സംസാരിക്കുന്നതിനിടെ ഒരുകൂട്ടം ആളുകൾഇദ്ദേഹത്തിനെതിരേ വേദിയിലേക്ക് ചെരുപ്പുകൾ എറിയുകയായിരുന്നു. തുടർന്ന് മക്കൾ നീതി മയ്യം പ്രവർത്തകരുടെ പരാതിയിൽബി.ജെ.പി, ഹനുമാൻസേന സംഘടനകളിലെ പതിനൊന്നോളം പേർക്കെതിരേ പോലീസ് കേസെടുത്തു. ഗോഡ്സെക്കെതിരായ കമൽഹാസന്റെ വിവാദ പരാമർശമാണ് അക്രമത്തിന് പിന്നിലെന്നാണ് നിഗമനം.ഗോഡ്സെക്കതിരായ വിവാദ പരാമർശത്തിൽ കമൽഹാസനെതിരേ മതവികാരംവൃണപ്പെടുത്തിയെന്നാരോപിച്ച് ഒരുവിഭാഗം പരാതിനൽകിയിരുന്നു. ഇവിടെ ഒരുപാട് മുസ്ലീം വിഭാഗക്കാർ കൂടിയതുകൊണ്ടല്ല ഞാനിത് പറയുന്നത്. ഇത് മഹാത്മാഗാന്ധിയുടെ പ്രതിമക്ക് മുന്നിലാണ്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദു ആയിരുന്നു, അയാളായിരുന്നു നാഥുറാം വിനായക് ഗോഡ്സെ.- എന്നായിരുന്നു കമൽഹാസൻ പറഞ്ഞത്. Content Highlights:Slippers Thrown At Kamal Haasan, Controversy Over Godse Remark
from mathrubhumi.latestnews.rssfeed http://bit.ly/2JkuxI9
via
IFTTT
No comments:
Post a Comment