സേവനനിരക്കുകൾ അഞ്ചുശതമാനം ഉയരും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 15, 2019

സേവനനിരക്കുകൾ അഞ്ചുശതമാനം ഉയരും

തിരുവനന്തപുരം: സർക്കാർ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വിവിധ വകുപ്പുകളുടെ സേവനനിരക്കുകൾ അഞ്ചുശതമാനം ഉയർത്തുന്നു. സർക്കാർ നല്കുന്ന സൗജന്യസേവനങ്ങൾ തുടരുമെങ്കിലും ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളിലേതടക്കമുള്ള ഫീസുകളും ചാർജുകളും ജൂൺ-ജൂലായ് മാസത്തോടെ അഞ്ചുശതമാനം ഉയർത്താനാണ് തീരുമാനം. കുറഞ്ഞത് 200 കോടിയെങ്കിലും ഈയിനത്തിൽ അധികവരുമാനമുണ്ടാക്കാനാകുമെന്നാണ് ധനവകുപ്പ് കരുതുന്നത്. പ്രളയ സെസ് ഏർപ്പെടുത്തുന്നതിൽ മുഖ്യമന്ത്രി വിദേശത്തുനിന്ന് മടങ്ങിവന്നാലുടൻ തീരുമാനമുണ്ടാകും. രണ്ടുവർഷത്തേക്ക് സെസ് പിരിക്കാനാണ് ജി.എസ്.ടി. കൗൺസിൽ അനുമതി നല്കിയിട്ടുള്ളത്. ഇതോടെ അഞ്ചുശതമാനത്തിന് മുകളിൽ നികുതി ബാധകമായവയ്ക്കെല്ലാം ഒരുശതമാനം സെസ് വരും. ഇതിനുപുറമേയാണ് സേവനനിരക്ക് വർധിപ്പിക്കാനും ധനവകുപ്പ് ഒരുങ്ങുന്നത്. സേവനനിരക്ക് വർധന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നെങ്കിലും വിവിധ വകുപ്പുകൾ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാത്തതിനെത്തുടർന്നാണ് ധനവകുപ്പ് കർക്കശ നടപടികളിലേക്ക് നീങ്ങുന്നത്. നിരക്കുവർധന നടപ്പാക്കാത്ത വകുപ്പുകളോട് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ധനമന്ത്രി ഡോ. തോമസ് ഐസക് ആവശ്യപ്പെട്ടു. വകുപ്പ് സെക്രട്ടറിമാരുടെയും ഉന്നതോദ്യോഗസ്ഥരുടെയും പ്രത്യേക യോഗം വിളിച്ചാണ് നിർദേശം നല്കിയത്. അഞ്ചുശതമാനം ഉയർത്താനാവുന്ന നിരക്കുകളും ഫീസുകളും ഏതൊക്കെയെന്ന് നിർദേശിക്കാനാണ് എല്ലാ വകുപ്പുകളോടും ധനമന്ത്രി ആവശ്യപ്പെട്ടിട്ടുള്ളത്. പല വകുപ്പുകളും ഈടാക്കുന്ന നിരക്കുകൾ കാലഹരണപ്പെട്ടതാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എക്സൈസ് വകുപ്പിനോടും പ്രത്യേക ശുപാർശ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകൾ നിർദേശം തയ്യാറാക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. വിദ്യാർഥികളുടെ ഫീസും ആശുപത്രിസേവനങ്ങളുടെ നിരക്കും ഉയർത്തുന്നത് എതിർപ്പ് ക്ഷണിച്ചുവരുത്തുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ടെങ്കിലും അത് മറികടക്കാനാവുമെന്നാണ് ധനവകുപ്പിന്റെ കണക്കുകൂട്ടൽ. മുഖ്യമന്ത്രി എത്തിയാലുടൻ വകുപ്പുകളുടെ നിർദേശങ്ങൾ അംഗീകരിച്ച് ഉത്തരവിറക്കാനാണ് തീരുമാനം. ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്തകുടിശ്ശിക വിതരണം ചെയ്യാൻമാത്രം 1703 കോടിരൂപയാണ് ഈ മാസം അധികമായി ചെലവിടേണ്ടിവരുന്നത്. അധിക വിഭവസമാഹരണത്തിന്റെ ഭാഗമായി ഭൂമിയുടെ ന്യായവില 10 ശതമാനം ഉയർത്താനും വിവിധ നിരക്കുകൾ വർധിപ്പിക്കാനും ബജറ്റിൽ നിർദേശിച്ചിരുന്നെങ്കിലും ഈ മാസമാദ്യമാണ് രജിസ്ട്രേഷൻ വകുപ്പ് അക്കാര്യത്തിൽ തീരുമാനമെടുത്തത്. content highlights: kerala government,financial crisis,TM Thomas Isaac


from mathrubhumi.latestnews.rssfeed http://bit.ly/2Q6skjL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages