ചെന്നൈ: മാർച്ചിൽ അവസാനിച്ച പാദത്തിൽ സ്വർണത്തിന്റെ ഇറക്കുമതിയിൽ 20 ശതമാനം വർധന. അക്ഷയ ത്രിതീയയ്ക്കുമുമ്പായി വൻ തിരക്കുപ്രതീക്ഷിച്ച് ജ്വല്ലറികൾ സ്റ്റോക്ക് വർധിപ്പിച്ചതാണ് കാരണം. അക്ഷയ ത്രിതീയ പ്രമാണിച്ച് റീട്ടെയിൽ ഡിമാന്റിൽ 10 മുതൽ 15 ശതമാനം വർധനവാണ് ജ്വല്ലറികൾ പ്രതീക്ഷിക്കുന്നത്. മാർച്ചിൽ അവസാനിച്ച പാദത്തിൽ 196.8 ടൺ സ്വർണമാണ് രാജ്യത്ത് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വർഷം ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോൾ 20 ശതമാനമാണ് വർധന. 164.4 ടൺ സ്വർണമാണ് അന്ന് ഇറക്കുമതി ചെയ്തത്. ഡോളറിനെതിരെ രൂപയുടെ മൂല്യം മികച്ച നിലവാരത്തിൽ തുടരുന്നതിനാൽ സ്വർണത്തിന്റെ വിലയിൽ എടുത്തുപറയത്തക്ക വർധനവില്ല. ഇത് അനുകൂല ഘടകമായി വ്യാപാരികൾ കരുതുന്നു. വിവാഹ സീസൺ തുടങ്ങിയതിനാൽ മാർച്ച് മാസത്തിൽമാത്രം 78 ടൺ സ്വർണമാണ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞവർഷം മാർച്ചിൽ 53 ടൺ ആയിരുന്നു ഇറക്കുമതി. ഫെബ്രുവരി 2019ലെ ഉയർന്ന നിലവാരത്തിൽനിന്ന് വിലയിൽ ഏഴ് ശതമാനം കുറവാണുണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ അക്ഷയ ത്രിതീയയ്ക്കുമുമ്പായി മുൻകൂറായി പലരും ബുക്കിങ് ചെയ്തുതുടങ്ങി. വില്പനയിൽ 20 മുതൽ 30 ശതമാനംവരെ വർധനവാണ് ഇത്തവണ വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. Gold import increases 20 per cent
from mathrubhumi.latestnews.rssfeed http://bit.ly/2ISbKnj
via
IFTTT
No comments:
Post a Comment