ഇറ്റാനഗർ: 2019 ലോക്സഭാ തിരഞ്ഞെടുപ്പിലെ ആദ്യത്തെ വോട്ട് അരുണാചൽ പ്രദേശിൽ രേഖപ്പെടുത്തി. ഐ ടി ബി പിയുടെ എ ടി എസ് വിഭാഗം മേധാവി ഡി ഐ ജി സുധാകർ നടരാജനാണ് സർവീസ് വോട്ട് വിഭാഗത്തിലുള്ള ആദ്യത്തെ വോട്ട് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയാണ് സർവീസ് വോട്ടുകൾ രേഖപ്പെടുത്തുന്നത് ആരംഭിച്ചത്. ഐ ടി ബി പിയുടെ ലോഹിത്പുറിലെ അനിമൽ ട്രെയിനിങ് സ്കൂളിൽവെച്ചാണ് വോട്ട് രേഖപ്പെടുത്തൽ നടന്നത്. പോസ്റ്റൽ ബാലറ്റ് വഴിയാണ് സർവീസ് വോട്ടുകൾ രേഖപ്പെടുത്തുന്നത്. തുടർന്ന് ഇത് സീൽ ചെയ്ത് നിക്ഷേപിക്കും. അരുണാചൽ പ്രദേശിൽ വിന്യസിച്ചിട്ടുള്ള അയ്യായിരത്തോളം സൈനികരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇവരിൽ ആയിരം പേർ ഐ ടി ബി പിയിൽനിന്നുള്ളവരാണ്.ഏഴുഘട്ടങ്ങളായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഏപ്രിൽ 11നാണ് ആരംഭിക്കുക. മേയ് 19ന് വോട്ടെടുപ്പ് അവസാനിക്കും. മേയ് 23നാണ് ഫലം പുറത്തുവരിക. First vote for #Elections2019 casted by service voters from @ITBP_official in Arunachal Pradesh @IndianExpress pic.twitter.com/r3s3cfL0Cr — rahul tripathi (@rahultripathi) April 6, 2019 content highlights:2019 loksabha election first vote cast from arunachal pradesh
from mathrubhumi.latestnews.rssfeed http://bit.ly/2UCA1D6
via
IFTTT
No comments:
Post a Comment