കാഞ്ഞങ്ങാട്: കല്ല്യാണത്തിന്റെ ആഘോഷപ്പൊലിമയ്ക്കപ്പുറം മനസിൽ തളം കെട്ടിയ ഓർമകളായിരുന്നു ഓഡിറ്റോറിയത്തിനകത്തും പുറത്തും. ദീപുകൃഷ്ണന്റെ താലികെട്ടിന് കട്ടൗട്ടുകളും ചിത്രങ്ങളുമൊക്കെയായി ശരത്ലാലും കൃപേഷും നിറഞ്ഞു നിന്നു. കല്ല്യോട്ട് കൊല്ലപ്പെട്ട യൂത്തുകോൺഗ്രസ് പ്രവർത്തകർ ശരത്ലാലിന്റെയും കൃപേഷിന്റേയും കൂട്ടുകാരനാണ് ദീപു കൃഷ്ണൻ. ഇക്കഴിഞ്ഞ ഫിബ്രവരി 21-ന് ആയിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.ഇതിന് നാലു നാൾ മുമ്പ് 17 നാണ് ശരത്ലാലും കൃപേഷും കൊല്ലപ്പെടുന്നത്. തുടർന്ന് വിവാഹം മാറ്റിവച്ചു. ശനിയാഴ്ച രാവിലെ കൃപേഷിന്റേയും ശരത്ലാലിന്റെയും മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങിയാണ് ദീപുകൃഷ്ണൻ ഓഡിറ്റോറ്റിയത്തിലെത്തിയത്. കൃപേഷും ശരത്ലാലും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തെത്തി പ്രാർഥനയും നടത്തി.ദീപുവിന്റെ കല്ല്യാണത്തിന് കൂട്ടുകാരുടെ ഡ്രസ് കോഡ് പറഞ്ഞത് ശരത്ലാൽ ആയിരുന്നു. Photo:facebook/anwar mangad ഡ്രസ് കോഡ് ഗൂഗിളിലെ ചിത്രങ്ങളിൽ നിന്ന് തിരഞ്ഞെടുത്തതും അവൻ തന്നെ.മഞ്ഞകൂർത്തയും ഒടിയൻ മുണ്ടും രുദ്രാക്ഷമാലയും. ഇതിനായി കല്ല്യോട്ടെ റീന ടെക്സ്റ്റൈയിൽസിൽ ഏൽപ്പിക്കുകയും ചെയ്തു. കൊല്ലപ്പെടുന്നതിന് രണ്ടു മണിക്കൂർ മൂമ്പ് ഇവർ ഒരുമിച്ചിരുന്ന് സംസാരിച്ചതത്രയും ദീപുവിന്റെ കല്ല്യാണത്തെകുറിച്ചായിരുന്നു. ഒരോരാളുടെയും കൂർത്തയുടെ അളവ് കൃപേഷ് എഴുതിയെടുത്തു. ഇതിനിടയിൽ തൊട്ടടുത്ത പ്രദേശത്ത് ഒരു അപകടം നടന്നതായും മോട്ടോർ ബൈക്കിൽ ഇടിച്ച കാർ നിർത്താതെ പോയതായും ആരോ വിളിച്ചുപറയുന്നു. നാട്ടിലെ എല്ലാ വിഷയങ്ങളിലും ഇടപെടുന്ന ഈ ചെറുപ്പക്കാർ അപ്പോൾ തന്നെ അങ്ങോട്ടേക്ക് പോയി. കല്ല്യോട്ട് കഴകം ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിന്റെ സ്വാഗത സംഘം രൂപവത്കരണവുമായി ബന്ധപ്പെട്ട് അന്ന് രാവിലെ മുതൽ ഓടിച്ചാടി നടന്നതിന്റെ ക്ഷീണമുണ്ട്. അതുകൊണ്ടു തന്നെ താൻ വരുന്നില്ലെന്ന് ശരത്ലാൽ കൂട്ടുകാരോട് പറഞ്ഞു.കൃപേഷ് എന്നെ വീട്ടിൽ കൊണ്ടാക്കട്ടെ. അവിടെ നിന്ന് കാശെടുത്ത് കൊടുക്കാം. കൃപേഷ് ആ പണം വസ്ത്രശാലയിൽ കൊണ്ടുക്കൊടുക്കട്ടെ.ഇത്രയും കൂടി പറഞ്ഞാണ് ശരത്ലാൽ കൂട്ടുകാരെ യാത്രയാക്കിയത്. കൂട്ടുകാർ പോയതോടെ ശരത്ലാലും കൃപേഷും ബൈക്കിൽ കയറി ശരത്ലാലിന്റെ വീട്ടിലേക്ക് പോയി.ഈ യാത്രയിലാണ് ഇരുവരും കൊലക്കത്തിക്കിരയായത്. content highlights:sarathlal, kripesh, deepu marriage
from mathrubhumi.latestnews.rssfeed http://bit.ly/2Igs6Vp
via
IFTTT
No comments:
Post a Comment