കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതികൾക്ക് ഹൈക്കോടതിയുടെ വിമർശനം. വിചാരണ വേഗത്തിലാക്കണമെന്ന കോടതി ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ടതിനാണ് വിമർശനം. പ്രതികൾ എന്തിന് വിചാരണ വൈകിപ്പിക്കുന്നതെന്ന് ചോദിച്ച കോടതി ചാക്കിലെ പൂച്ച പുറത്തുചാടിയെന്നും പരിഹസിച്ചു. ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ മുമ്പാകെയാണ് കേസ് പരിഗണനക്ക് വന്നത്. കേസിലെ രണ്ടാം പ്രതി മാർട്ടിന്റെ ജാമ്യേപേക്ഷ തള്ളിക്കൊണ്ടാണ് വിചാരണ ആറ് മാസത്തിനകം പൂർത്തിയാക്കണമെന്ന് കോടതി ഉത്തരവിട്ടത്. ഈ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് ഇന്ന് മാർട്ടിൻ വീണ്ടും കോടതിയെ സമീപിച്ചത്. പ്രതിയുടെ ആവശ്യത്തെ കോടതിയിൽ സംസ്ഥാന സർക്കാരും എതിർത്തു. Content Highlights:kerala highcourt-actress abduction case
from mathrubhumi.latestnews.rssfeed https://ift.tt/2tVi0B7
via
IFTTT
No comments:
Post a Comment