കേന്ദ്രമന്ത്രി സ്മൃതി ഇറാനി അഴിമതി നടത്തിയെന്ന് കോൺഗ്രസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 15, 2019

കേന്ദ്രമന്ത്രി സ്മൃതി ഇറാനി അഴിമതി നടത്തിയെന്ന് കോൺഗ്രസ്

ന്യൂഡൽഹി: പ്രാദേശികവികസനത്തിനുള്ള എം.പി. ഫണ്ടിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വൻക്രമക്കേട് നടത്തിയതായി കോൺഗ്രസ് ആരോപിച്ചു. ഗുജറാത്തിൽനിന്നുള്ള രാജ്യസഭാംഗമായ സ്മൃതി, ആനന്ദ് ജില്ലയിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളിൽ അഴിമതി നടന്നതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി.) റിപ്പോർട്ടുണ്ടെന്ന് കോൺഗ്രസ് പറഞ്ഞു. ക്രമക്കേട് വ്യക്തമായ സാഹചര്യത്തിൽ സ്മൃതി കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. മന്ത്രിക്കെതിരേ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കണമെന്നും കോൺഗ്രസ് വക്താക്കളായ ശക്തി സിങ് ഗോയലും രൺദീപ് സിങ് സുർജേവാലയും വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സന്നദ്ധസംഘടനയ്ക്ക് (എൻ.ജി.ഒ.) വഴിവിട്ട രീതിയിൽ നൽകിയ 84.53 ലക്ഷം രൂപയുൾപ്പെടെ 5.93 കോടി രൂപയുടെ പണികൾ ടെൻഡറില്ലാതെയാണ് നൽകിയതെന്ന് സി.എ.ജി. റിപ്പോർട്ടിൽ പറയുന്നു. എം.പി.മാരുടെ പ്രാദേശികവികസന പദ്ധതികൾ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഗുജറാത്ത് ഗ്രാമീണവികസന സഹകരണസംഘമാണ് നടത്തിയിരുന്നത്. 2015 ഓഗസ്റ്റ് 19-ന് ഇത് നിർത്തി. പദ്ധതികളുടെ നടത്തിപ്പ് മന്ത്രിയുടെ പി.എ.യുടെ നിർദേശപ്രകാരം ഖേഡയിലെ ശാരദ മസ്ദൂർ കംധാർ സഹകരണ സൊസൈറ്റിക്ക് നൽകി. ബി.ജെ.പി. അംഗങ്ങൾ മാത്രമുള്ള സ്ഥാപനമാണിത്. എം.പി. നിർദേശിക്കുന്ന പണികൾ നടപ്പാക്കാനുള്ള ഏജൻസിയെ തിരഞ്ഞെടുക്കേണ്ടത് ജില്ലാ ഭരണകൂടമാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദേശങ്ങൾക്ക് വിധേയമായിട്ടാവണം ഇത്. സർക്കാർ-പഞ്ചായത്ത് സംവിധാനങ്ങളെയാണ് നിർമാണത്തിന് ആശ്രയിക്കേണ്ടത്. പണി നടത്താനുള്ള അധികാരിയെ തിരഞ്ഞെടുക്കാൻ എം.പി.ക്കാവില്ല. അഴിമതി തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം. നിയമം ഇങ്ങനെയായിരിക്കേയാണ് സ്മൃതി സ്വന്തം താത്പര്യപ്രകാരം സഹകരണസ്ഥാപനത്തിന് പ്രവൃത്തി നൽകിയത്. പഞ്ചായത്തുകെട്ടിടം മോടിപിടിപ്പിച്ചതിന് 2016-ൽ ശാരദ സഹകരണസംഘം 45.20 ലക്ഷം ആവശ്യപ്പെട്ടു. കെട്ടിടം നന്നാക്കാൻ തൊട്ടുമുമ്പത്തെ വർഷം പണമനുവദിച്ചതാണ്. ഒമ്പത് ഗ്രാമങ്ങളിലെ വിവിധ വികസനപ്രവർത്തനങ്ങളുടെ പേരിൽ വേറെയും ബില്ലുകൾ നൽകി. ഇവിടെയൊന്നും പണി നടന്നില്ല. പണി നടന്നതിന്റെ രേഖകൾ പഞ്ചായത്തിലോ നഗരസഭകളിലോ ഇല്ല. ക്രമക്കേടും അഴിമതിയും ചൂണ്ടിക്കാട്ടി ആനന്ദിലെ കളക്ടർ 2017 ജൂൺ 20-ന് പൊതുഭരണ ഡെപ്യൂട്ടി സെക്രട്ടറിക്ക് കത്തെഴുതി. 2018-ലെ സി.എ.ജി. റിപ്പോർട്ടിൽ ശാരദ സൊസൈറ്റിക്ക് ടെൻഡറില്ലാതെ 232 പണികൾ നൽകിയതായും കത്തിൽ കുറ്റപ്പെടുത്തി -സുർജേവാല പറഞ്ഞു. Content Highlights:congress allegation against minister smrithi irani


from mathrubhumi.latestnews.rssfeed https://ift.tt/2TBaGd7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages