വടകരയിലെ കോൺഗ്രസ് സ്ഥാനാർഥി കെ മുരളീധരനു വേണ്ടി കെ കെ രമ വോട്ടു ചോദിക്കുന്നതിനെ കുറിച്ച് ഫെയ്സ്ബുക്ക് കുറിപ്പുമായി എഴുത്തുകാരി ശാരദക്കുട്ടി. "സഖാവ് കെ.കെ.രമ കെ.കരുണാകരന്റെ മകനു വേണ്ടി വോട്ടു ചോദിക്കും ഈ തിരഞ്ഞെടുപ്പിൽ. അഛൻ പ്രതിനിധാനം ചെയ്ത രാഷ്ട്രീയ പ്രസ്ഥാനമാണ് മകന്റേതും. കെ.കെ.രമയുടെ വേദനയോടൊപ്പം തന്നെ മലയാളി എക്കാലവും ഓർത്തിരിക്കുന്ന ഒന്നാണ് ഈച്ചരവാര്യരുടെയും ഭാര്യയുടെയും തോരാത്ത കണ്ണുനീരും. എന്റെ പ്രിയപ്പെട്ടവനെ നിങ്ങൾ എന്തു ചെയ്തു എന്നാണ് രണ്ടു പേരും ചോദിക്കുന്നത്. മങ്ങിയ മിഴികൾ പടിക്കലേക്ക് ചായ്ച്ച് വരാന്തയിൽ ചടഞ്ഞിരിക്കുന്നുണ്ട് ഈച്ചരവാര്യരിപ്പോഴും. ഒരു സ്മാരകശില പോലെ. ചോദ്യങ്ങൾ ചോദിച്ചതിന്റെ പേരിൽ ഇല്ലാതാക്കപ്പെട്ട ആ മകനെക്കുറിച്ചോർമ്മിപ്പിച്ചു കൊണ്ട്. ജീവിക്കുന്ന ജനതയോടും ജനിക്കാനിരിക്കുന്ന ജനതയോടും അവർ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും. ആർക്കുമവർ സ്വസ്ഥത തരില്ല".-എന്നാണ് ശാരദക്കുട്ടിയുടെ കുറിപ്പ്. അതേസമയം ശാരദക്കുട്ടിയുടെ അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ട് നിരവധിയാളുകളാണ് ഫെയ്സ്ബുക്ക് കുറിപ്പിന്റെ താഴെ മറുപടിയുമായി എത്തിയിരിക്കുന്നത്. content highlights:Saradakutty Bharathikutty facebook post on k k rama seeking vote for k muraleedharan
from mathrubhumi.latestnews.rssfeed https://ift.tt/2Tllyqy
via
IFTTT
No comments:
Post a Comment