ഫ്ളോറിഡ: വളർത്തുമകളുടെ ശരീരത്തിൽ കയറി ഇരുന്നതിനെ തുടർന്ന് കുട്ടി മരിച്ച സംഭവത്തിൽ 66 കാരിക്ക് ജീവപര്യന്തം തടവ്. ഫ്ളോറിഡയിൽ 2017ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 159 കിലോ തൂക്കമുള്ളവെറോനിക്ക ഗ്രീൻ പോസി എന്ന സ്ത്രീ കുട്ടിയെ സോഫയിൽ കിടത്തിയതിനു ശേഷം പുറത്തു കയറിയിരിക്കുകയായിരുന്നു. ബന്ധുകൂടിയായ 9 വയസ്സുകാരിയെ ശിക്ഷിക്കുന്നതിന് വേണ്ടിയാണ് പോസി കുട്ടിയുടെ മുകളിൽ കയറി ഇരുന്നത്. കുട്ടിയുടെ ശരീരത്തിൽ ഇവർ അഞ്ച് മിനിട്ടോളം കയറിയിരുന്നു. തുടർന്ന് ശ്വാസം കിട്ടാതെയായിരുന്നു കുട്ടിയുടെ മരണം. കുട്ടിയുടെ നിലവിളിയും ചലനവും നിലക്കുന്നതുവരെ ഇവർ കുട്ടിയുടെ ശീരത്തിൽ നിന്ന് എഴുന്നേറ്റില്ല. കുട്ടിയുടെ ചലനം നിലച്ചയുടനെ വെറോനിക്ക കുട്ടിയെ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഇതിനിടെ മരണം സംഭവിച്ചിരുന്നു പോസി മാർച്ച് 15 വെള്ളിയാഴ്ച്ചയാണ് എസ്കാംബിയ കൗണ്ടി ജൂറി ഇവർ കുറ്റക്കാരിയാണെന്ന് വിധിച്ചത്. കേസിൽ കുട്ടിയുടെ വളർത്തു മാതാപിതാക്കളായ ജയിംസ് സ്മിത്തും ഗ്രേയ്സ് സ്മിത്തും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇതേ തുടർന്ന് ജയിംസിന് കോടതി പത്തുവർഷം ശിക്ഷ വിധിച്ചു.മാതാപിതാക്കളും കുട്ടിയെ നിരന്തരം മർദ്ദിക്കാറുണ്ടായിരുന്നുവെന്നും ജൂറി കണ്ടെത്തി. Content Highlight: Florida woman sentenced to killed nine-year-old girl by sitting
from mathrubhumi.latestnews.rssfeed https://ift.tt/2CkCZSo
via
IFTTT
No comments:
Post a Comment