അയർക്കുന്നം: അയർക്കുന്നത്തെ പെൺകുട്ടിയുടെ കൊലയ്ക്ക് പിന്നിലും, പ്രതിയെ പിടികൂടിയതിന് പിന്നിലും മൊബൈൽ ഫോൺ. പ്രതി വീട്ടുകാരിലൂടെ പെൺകുട്ടിയിലേക്കെത്തിച്ച ബന്ധം മൊബൈൽ ഫോണിലൂടെ വളരുകയായിരുന്നു. നിരന്തരമുള്ള ഫോൺവിളികളും മെസേജുകളും ഒടുവിൽ പതിനഞ്ചുകാരിയെ പ്രതിയുടെ താമസസ്ഥലത്തെ മുറിയിലെത്തിച്ചു. പെൺകുട്ടിയുടെ അച്ഛനൊപ്പം പ്രതി പലപ്പോഴും ഇവരുടെ വീട്ടിലെത്തിയിരുന്നു. ആ ബന്ധമാണ് പെൺകുട്ടിയിലേക്കും വളർന്നത്. കുട്ടിയെ കാണാതായപ്പോൾ പോലീസ് അന്വേഷണം ആരംഭിച്ചതും ഇതേ മൊബൈൽ ഫോൺ പിന്തുടർന്നായിരുന്നു. പെൺകുട്ടിയെ കൂടുതൽ വിളിച്ചിരുന്നതും ഒടുവിൽ വിളിച്ചതും പിടിയിലായ അജേഷായിരുന്നു. ഒട്ടും സംശയിക്കാതെ പോലീസ് ഇയാളെ ആദ്യംതന്നെ പിടികൂടുകയും ചെയ്തു. പ്രതിയുടെ ചോദ്യം ചെയ്യലിലും മൊബൈൽ ഫോൺ നിർണായക തെളിവായി. Content Highlight: kottayam 15 years old girls murder case
from mathrubhumi.latestnews.rssfeed http://bit.ly/2sCNWtk
via
IFTTT
No comments:
Post a Comment