ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിക്കും സഹോദരി പ്രിയങ്ക ഗാന്ധിക്കും നേരെ കടുത്ത പരിഹാസവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ യോഗി ആദിത്യനാഥ്. പ്രിയങ്ക ഗാന്ധിയുടെ കോൺഗ്രസ് ഭാരവാഹിത്വത്തെ കുറിച്ചുള്ള പ്രതികരണത്തിനിടെയായിരുന്നു യോഗിയുടെ പരിഹാസം. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം തിരഞ്ഞെടുപ്പിൽ ഒരു ചലനവുമുണ്ടാക്കില്ലെന്ന് വ്യക്തമാക്കിയ യോഗി പൂജ്യവും പൂജ്യവും ചേർന്നാൽ പൂജ്യം തന്നെയാകും ഫലമെന്നും പരിഹസിച്ചു. രാഹുലിനെയും പ്രിയങ്കയയെും ലക്ഷ്യമിട്ടായിരുന്നു യോഗിയുടെ പ്രയോഗം. പ്രിയങ്കാജി ആദ്യമായല്ല രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാവുന്നത്. ഉത്തർപ്രദേശിൽ അവർ നേരത്തെ 2014, 2017 തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിച്ചിട്ടുണ്ട്. അപ്പോഴെല്ലാം കോൺഗ്രസിന് തകർച്ചയാണുണ്ടായത്. ഇപ്പോഴത്തെ അവരുടെ ഭാരവാഹിത്വം ബി.ജെ.പിയെ ഒരു തരത്തിലും ബാധിക്കില്ല - യോഗി ആദിത്യനാഥ് വാർത്താ ഏജൻസിയോട് വ്യക്തമാക്കി. തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു ഉത്തർപ്രദേശ് ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറിയായിട്ടുള്ള പ്രിയങ്കയുടെ കടന്നുവരവ്. ഉത്തർപ്രദേശിലെ പ്രതിപക്ഷ സഖ്യത്തിൽ നിന്ന് എസ്.പിയും ബി.എസ്.പിയും കോൺഗ്രസിനെ അവഗണിച്ച സാഹചര്യത്തിൽ വലിയ ഉത്തരവാദിത്യമാണ് സംസ്ഥാനത്ത് പ്രിയങ്കയെ കാത്തിരിക്കുന്നത്. അതിനിടെ സോണിയാ ഗാന്ധിയുടെ സ്വന്തം മണ്ഡലമായ റായ്ബറേലിയിൽ നിന്ന് പ്രിയങ്ക മത്സരിച്ചേക്കുമെന്ന വാർത്തയും പുറത്ത് വന്നിട്ടുണ്ട്. ഖൊരക്പൂർ ഉൾപ്പടെയുള്ള സംസ്ഥാനത്തെ രാഷ്ട്രീയ പ്രാധാന്യമേറിയ മണ്ഡലങ്ങൾ ഉൾപ്പടെയുള്ള കിഴക്കൻ യു.പിയിലാണ് പ്രിയങ്കയ്ക്ക് ചുമതല നൽകിയിരിക്കുന്നത്. പ്രിയങ്കയുടെ ഭാരവാഹിത്വത്തെ രാഹുലിന്റെ പരാജയമാക്കി മാറ്റാനാണ് ബി.ജെ.പി നേതാക്കന്മാരിൽ കൂടുതൽ പേരും ശ്രമിച്ചത്. രാഹുലിന് ഒറ്റക്ക് ഒന്നും ചെയ്യാൻ പറ്റാത്തതിനാലാണ് സഹോദരിയെ സഹായത്തിന് വിളിച്ചതെന്നായിരുന്നു ലോക്സഭാ സ്പീക്കർ സുമിത്ര മഹാജന്റെ പ്രതികരണം. content highlights:Yogi Adityanath,Priyanka Gandhi, Rahul Gandhi, Congress, BJP
from mathrubhumi.latestnews.rssfeed http://bit.ly/2FODXtt
via
IFTTT
No comments:
Post a Comment