ന്യൂഡൽഹി: മേഘാലയയിൽ 370 അടി താഴ്ചയുള്ള ഖനിയിൽ അപടകത്തിൽപ്പെട്ട 15 തൊഴിലാളികളിൽ രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി. ഖനിയിൽ 280 അടി താഴ്ചയിൽ മുങ്ങൽ വിദഗ്ദരാണ് ഈ മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങൾക്ക് മുമ്പ് ആദ്യത്തെ കണ്ടെത്തിയിരുന്നു. കിഴക്കൻ ജയന്തിയ ഹിൽസ് ജില്ലയിലെ ലുംതാരിയിലെ അനധികൃത കൽക്കരിഖനിയിലാണ് ഡിസംബർ 13-ന് അപകടമുണ്ടായത്. സമീപത്തെ ലിറ്റീൻ നദിയിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് ഖനിയിടിഞ്ഞായിരുന്നു അപകടം. പുലർച്ചെ മൂന്ന് മണിയോടെയാണ് നാവിക സേനയുടെ മുങ്ങൽ വിദഗ്ദർ മൃതദേഹം കണ്ടെത്തിയത്. പിന്നീട് യന്ത്രങ്ങളുടെ സഹായമുപയോഗിച്ച് മൃതദേഹം പുറത്തെത്തിക്കുകയായിരുന്നു. content highlights:second body has been found in the rat-hole mine in Meghalaya
from mathrubhumi.latestnews.rssfeed http://bit.ly/2UgaSu7
via
IFTTT
No comments:
Post a Comment