73കാരനായ ഇംഗ്ലീഷ് ടൗണ്‍ മേയര്‍ക്ക് 30 തികയാത്ത ഫിലിപ്പിനൊ യുവതി വധു; വിസിറ്റിംഗ് വിസയില്‍ യുവതി എത്തി വിവാഹം, വൃദ്ധന്മാര്‍ക്ക യുവതികളെ നല്‍കാന്‍ ഫിലിപ്പിനോ ബ്യൂറോകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 13, 2019

73കാരനായ ഇംഗ്ലീഷ് ടൗണ്‍ മേയര്‍ക്ക് 30 തികയാത്ത ഫിലിപ്പിനൊ യുവതി വധു; വിസിറ്റിംഗ് വിസയില്‍ യുവതി എത്തി വിവാഹം, വൃദ്ധന്മാര്‍ക്ക യുവതികളെ നല്‍കാന്‍ ഫിലിപ്പിനോ ബ്യൂറോകള്‍

ലണ്ടന്‍ : കേംബ്രിഡ്ജ്‌ഷെയറിലെ മാര്‍ച്ചില്‍ അഞ്ച് പ്രാവശ്യം മേയര്‍ സ്ഥാനം വഹിച്ച 73കാരന്‍ 30കാരിയെ വിവാഹം കഴിച്ചു. കിറ്റ് ഓവന്‍ എന്നയാളാണ് 30കാരിയായ എയ്‌സ എന്ന യുവതിയെ വിവാഹം കഴിച്ചത്. വിവാഹച്ചടങ്ങിന് ശേഷം ഓവന്‍ എയ്‌സയെ പരസ്യമായി ചുംബിക്കുന്ന ഫോട്ടോകളും പുറത്ത് വന്നിട്ടുണ്ട്. ഈ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പത്ത് കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായിരുന്നു എത്തിയിരുന്നത്. തുടര്‍ന്ന് ബുഫെ റിസപ്ഷനും നടന്നു. മാര്‍ച്ച് ടൗണ്‍ കൗണ്‍സില്‍ ഇലക്ഷനില്‍ വീണ്ടും വിജയിച്ചാല്‍ ഓവന്‍ വീണ്ടും ഇവിടുത്തെ മേയറാകാന്‍ സാധ്യതയുണ്ട്.

ഓവന്‍ തന്റെ ഭാര്യയുടെ യഥാര്‍ത്ഥ പ്രായം പുറത്ത് വിട്ടിട്ടില്ല. താന്‍ ഇവരെ ഇന്റര്‍നെറ്റിലൂടെയാണ് കണ്ടതും പരിയപ്പെട്ടതെന്നും ഓവന്‍ പറയുന്നു. പരിചയപ്പെട്ടിട്ട് കുറേ നാളായപ്പോള്‍ നേരിട്ട് കാണേണ്ട സമയമാണെന്ന് തോന്നിയപ്പോള്‍ അത് നടപ്പിലാക്കുകയായിരുന്നുവെന്നും ഓവന്‍ പറയുന്നു. അതിന്റെ ഭാഗമായി ഓവന്‍ ഫിലിപ്പീന്‍സിലേക്ക് പോവുകയും എയ്‌സയെയും അവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കാണുകയും ചെയ്തിരുന്നു. താന്‍ എങ്ങനെയാണ് എയ്‌സയോട് പ്രപ്പോസ് ചെയ്തതെന്ന് ഓര്‍ക്കുന്നില്ലെന്നും എന്നാല്‍ തങ്ങള്‍ ഇപ്പോള്‍ സന്തോഷത്തിലാണെന്നും ഓവന്‍ വെളിപ്പെടുത്തുന്നു. വിസിറ്റിങ് വിസയിലാണ് എയ്‌സയെ ഓവന്‍ എത്തിച്ചത്. ഓവന്റെ ഹോം ടൗണായ മാര്‍ച്ചിലെ ഒരു രജിസ്ട്രര്‍ ഓഫീസില്‍ വച്ച് തന്നെയാണ് ഇവരുടെ വിവാഹം നടന്നത്. തുടര്‍ന്ന് യെ ഓല്‍ഡെ ഗ്രിഫിന്‍ ഹോട്ടലില്‍ വച്ച് ഒരു റിസപ്ഷനും നടന്നിരുന്നു. ഇവരുടെ വിവാഹത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനിലൂടെ പ്രചരിക്കുന്നുണ്ട്.

മുന്‍ ഭാര്യയായ ബിവെര്‍ലി ഓവനില്‍ ഇദ്ദേഹത്തിന് ലിസ, ജോനാതന്‍, എന്നിങ്ങനെ രണ്ട് മക്കളുണ്ട്. 2008ല്‍ മുന്‍ ഭാര്യ മരിച്ചിരുന്നു. 1967ല്‍ മിസ് ഹുന്‍സ്റ്റാന്‍ടന്‍ കിരീടം ചൂടി സുന്ദരിയായിരുന്നു ബിവെര്‍ലി. ഇതിന് പുറമെ നിരവധി തവണ മിസ് ആംഗ്ലിയക്കായി യോഗ്യത നേടുകയും ചെയ്തിരുന്നു. തുടര്‍ന്ന് 12 വര്‍ഷക്കാലം മാര്‍ച്ചിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഓഫീസിന് വേണ്ടി ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു.



from mangalam.com http://bit.ly/2Fqak1j
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages