ഷിംല: എല്ലാ വർഷവും ശിശിരകാലത്ത് 42 ദിവസം നിശ്ശബ്ദതയിൽ ജീവിക്കുന്ന കുറേ ഗ്രാമങ്ങളുണ്ട് ഹിമാലയത്തിന്റെ താഴ്വരയിൽ, ഹിമാചൽ പ്രദേശിൽ. എല്ലാ വർഷവും മകരസംക്രാന്തി ദിവസം നിശ്ശബ്ദതയിലേക്ക് കൂപ്പുകുത്തുന്ന ഈ ഗ്രാമങ്ങൾ പിന്നീട് ശബ്ദമുഖരിതമാകുന്നത് മാഘമാസത്തിന്റെ അവസാനിക്കുമ്പോൾ മാത്രമാണ്. 42 ദിവസം നിശ്ശബ്ദത പാലിക്കുക എന്ന ആചാരത്തിനു പിന്നിൽ ഒരു ഐതീഹ്യമുണ്ട്. അതേക്കുറിച്ച് വാർത്താ ഏജൻസിയായ ഐ എ എൻ എസ് റിപ്പോർട്ട് ചെയ്യുന്നതിങ്ങനെ: ഭൂമിയിൽനിന്ന് സ്വർഗത്തിലേക്ക് മടങ്ങിയ ദൈവങ്ങൾ ധ്യാനനിമഗ്നരായിരിക്കുന്ന സമയമാണിത്. ഭൂമിയിൽനിന്നുള്ള ശബ്ദം അവരുടെ ധ്യാനത്തിന് ഭംഗം വരുത്തും. അങ്ങനെ സംഭവിച്ചാൽ ദൈവങ്ങൾക്ക് കോപം വരും. അത് പ്രദേശത്തു താമസിക്കുന്ന ജനങ്ങൾക്കും അവരുടെ മൃഗസമ്പത്തിനും വിളകൾക്കും ദൗർഭാഗ്യത്തിന് കാരണമാവുകയും ചെയ്യും. ഈ സാഹചര്യം ഒഴിവാക്കാനാണ് ഗ്രാമങ്ങൾ നിശ്ശബ്ദത പാലിക്കുന്നത്. മാഘമാസത്തിൽ നിശ്ശബ്ദത പാലിക്കുന്ന ആചാരം നൂറ്റാണ്ടുകളായി പിന്തുടർന്നു വരികയാണെന്ന് കുളു ജില്ലയിലെ ഗോഷൽ ഗ്രാമവാസിയായ ശ്യാം ഠാക്കൂർ പറയുന്നു. ഈ സമയത്ത് സംഗീതം കേൾക്കുകയോ ടിവി കാണുകയോ ഇല്ല. കൃഷിപ്പണി പോലും നിർത്തിവെയ്ക്കും. ശബ്ദമുണ്ടാക്കാൻ സന്ദർശകരെ പോലും അനുവദിക്കാറില്ല. നിശ്ശബ്ദതയുടെ ആചാരം മുൻഗാമികളിൽനിന്നാണ് ലഭിച്ചത്- ശ്യാം കൂട്ടിച്ചേർക്കുന്നു. മൊബൈലുകളും ലാൻഡ്ലൈൻ ഫോണുകളും ഇക്കാലയളവിൽ സൈലന്റ് മോഡിലാക്കാറുണ്ട്. Representative image. Photo: Twitter/ANI ഇക്കുറി ഗ്രാമങ്ങളിലെ നിശ്ശബ്ദത അവസാനിക്കുന്നത് ഫെബ്രുവരി 25നാണ്. ഗോഷാലിനെ കൂടാതെ സോലാങ്, കോത്തി, ബുറുവ, മാജ്ഹച്ച്, പൽചാൻ എന്നീ ഗ്രാമങ്ങളും 42 ദിവസം നിശ്ശബ്ദത പാലിക്കുകയെന്ന ആചാരം പിന്തുടരുന്നുണ്ട്. content highlights:himachal pradesh villages go silent for 42 days in every year
from mathrubhumi.latestnews.rssfeed http://bit.ly/2AOxsms
via
IFTTT
No comments:
Post a Comment