ജമ്മു കശ്മീർ: ബാരമുള്ളയിലെ സോപാറിൽ നടന്ന ഏറ്റുമുട്ടിലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചു. ബുധനാഴ്ച രാത്രി തുടങ്ങിയ സൈനിക നടപടിയിലാണ് ഭീകരർ കൊല്ലപ്പെട്ടത്. ആറു മണിക്കൂർ നീണ്ടു നിന്ന സൈനിക നടപടി വ്യാഴാഴ്ച പലർച്ചെയാണ് അവസാനിച്ചത്. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരകത്തെ തുടർന്ന് സോപാറിലെ ബ്രാത്ത് കലാൻ ഏരിയയിൽ സുരക്ഷാ സേന തിരച്ചിൽ നടത്തുന്നതിനിടെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. തുടർന്ന് സുരക്ഷാ സേനയുടെ വെടിയേറ്റ് രണ്ട് ഭീകരർ കൊല്ലപ്പട്ടു. Baramulla: Firing has stopped at Baratkalan-Gund Mohalla of Sopore where an encounter started between security forces & terrorists, yesterday. Search operation to start. #JammuAndKashmir (visuals deferred by unspecified time) pic.twitter.com/j2HIzQTN7Z — ANI (@ANI) December 13, 2018 അടിയന്തര സാഹചര്യം കണക്കിലെടുത്ത് സോപാറിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചതായും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി നൽകിയതായും അധികൃതർ അറിയിച്ചു. ഭീകരർ തങ്ങിയതായി കരുതുന്ന സ്ഥലം സൈന്യം വളഞ്ഞതായി പോലീസ് സേന അറിയിച്ചു. അതേസമയം പ്രദേശത്ത് സൈനിക നടപടി തുടരുകയാണെന്ന വിവരവുമുണ്ട്. സിആർപിഎഫിന്റെ 179-ാം ബറ്റാലിയൻ, രാഷ്ട്രീയ റൈഫിൾസ്, സിആർപിഎഫിന്റെ ക്വിക് ആക്ഷൻ ടീം, സ്പഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് തുടങ്ങിയ വിഭാഗങ്ങൾ സംയുക്തമായാണ് ഭീകരവിരുദ്ധ ദൗത്യം നടത്തിയത്. Content Highlights: 2 Terrorists Shot Dead In Baramulla, J&K
from mathrubhumi.latestnews.rssfeed https://ift.tt/2C9QW6c
via
IFTTT
No comments:
Post a Comment