കര്‍ണാടകയിലെ അഴിമതിക്കാരുടെ പേടിസ്വപ്നമായിരുന്ന ഐപിഎസ് ഓഫീസര്‍ മധുകര്‍ ഷെട്ടി അന്തരിച്ചു; മരണം എച്ച്1എന്‍1 ബാധിച്ച്; വിടപറഞ്ഞത് ബെല്ലാരി രാജയേയും വീരപ്പനേയും വിറപ്പിച്ച ഓഫീസര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 29, 2018

കര്‍ണാടകയിലെ അഴിമതിക്കാരുടെ പേടിസ്വപ്നമായിരുന്ന ഐപിഎസ് ഓഫീസര്‍ മധുകര്‍ ഷെട്ടി അന്തരിച്ചു; മരണം എച്ച്1എന്‍1 ബാധിച്ച്; വിടപറഞ്ഞത് ബെല്ലാരി രാജയേയും വീരപ്പനേയും വിറപ്പിച്ച ഓഫീസര്‍

ഹൈദരാബാദ്: കര്‍ണാടകയിലെ അഴിമതിക്കാരുടെ പേടിസ്വപ്നമായിരുന്ന ഐപിഎസ് ഓഫീസര്‍ മധുകര്‍ ആര്‍ ഷെട്ടി (47)അന്തരിച്ചു. എച്ച്1എന്‍1 (പന്നിപ്പനി) പനിയെ തുടര്‍ന്ന് ഹൈദരാബാദിലെ ആശുപത്രിയില്‍ വെള്ളിലാഴ്ച രാത്രിയായിരുന്നു അന്ത്യം. വൃക്കയ്ക്കും ശ്വാസകോശങ്ങള്‍ക്കുമേറ്റ അണുബാധയാണ് രോഗം മൂര്‍ഛിക്കാന്‍ കാരണം. സംസ്‌കാരം വൈകിട്ട്.

ഒരാഴ്ചയിലേറെയായി കോണ്ടിനെന്റല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച ഹൃദയശസ്ത്രക്രിയയ്ക്കും വിധേയനായി. തുടര്‍ന്ന് ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് മധുകര്‍ കഴിഞ്ഞിരതുന്നത്. ഉഡുപ്പി സ്വദേശിയായ ഇദ്ദേഹം 1999 ബാച്ച് ഐപിഎസ് ഓഫീസര്‍ ആയിരുന്നു. 1980കളില്‍ കര്‍ണാടകയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന 'മംഗരൂ' ദിനപത്രത്തിന്റെ സ്ഥാപക പത്രാധിപര്‍ ആയിരുന്ന വഡ്ഡര്‍സെ രഘുരാമ ഷെട്ടിയുടെ മകനാണ്.

കര്‍ണാടക ലോകായുക്ത എസ്.പിയായിരിക്കേയാണ് മധുകര്‍ ഷെട്ടിയുടെ സത്യസന്ധതയും ജോലിയോടുള്ള ആത്മാര്‍ത്ഥതയും പൊതുസമൂഹം തിരിച്ചറിഞ്ഞത്. ഭരണസംവിധാനത്തെ പൊതിഞ്ഞിരുന്ന അഴിമതി മറനീക്കി പുറത്തുകൊണ്ടുവരാന്‍ മധുകര്‍ എടുത്ത നടപടികള്‍ ചെറുതായിരുന്നില്ല. അഴിമതിക്കാരായ സര്‍ക്കാര്‍ ജീവനക്കാരും അധികാരത്തിലിരിക്കുന്ന ഉന്നത രാഷ്ട്രീയ നേതാക്കളും മധുകറെ ഭയപ്പെടുന്ന സ്ഥിതിയെത്തി.

ബെല്ലാരിയിലെ അനധികൃത ഖനനം പുറത്തുകൊണ്ടുവന്നതും മധുകര്‍ ആയിരുന്നു. വീരപ്പനെ പിടികൂടിയ സംഘത്തിലും മധുകര്‍ ഷെട്ടിയുണ്ടായിരുന്നു.

അതിനിടെ, ലോകായുക്ത ചീഫ് ജസ്റ്റീസായിരുന്ന അന്തോഷ് ഹെഡ്ഗയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് അഞ്ചു വര്‍ഷത്തോളം അവധിയില്‍ പ്രവേശിച്ചു. അമേരിക്കയിലേക്ക് പോയ മധുകര്‍ റോക്‌ഫെല്ലര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പി.എച്ച്ഡി കരസ്ഥമാക്കി. ഹെഡ്‌ഗെയുടെ കടുത്ത വിമര്‍ശകനായാണ് പിന്നീട് അറിയപ്പെട്ടിരുന്നത്.

2016 ഡിസംബറില്‍ സര്‍വീസില്‍ തിരിച്ചെത്തിയ മധുകരിനെ ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പോലീസ് അക്കാദമിയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ആയി നിയമിക്കുകയായിരുന്നു.

ചിക്മംഗലൂരു പോലീസ് സൂപ്രണ്ട് ആയിരിക്കേ മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍ ഹര്‍ഷ ഗുപ്തയുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഭൂമി അനധികൃതമായി കയ്യേറുന്നവരെ നിയമത്തിനു മുന്നിലെത്തിക്കാന്‍ ഏറെ പ്രയത്‌നിച്ചിരുന്നു. മേഖലയിലെ അധസ്ഥിതരായ നാട്ടുകാരുടെ ക്ഷേമമായിരുന്നു ഇവരുടെ ലക്ഷ്യം. നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയതോടെ ഗ്രാമത്തിന്റെ പേര് 'ഗുപ്തഷെട്ടി ഹള്ളി' എന്നാക്കി നാട്ടുകാര്‍ മാറ്റി.

കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, ഉപമുഖ്യമന്ത്രി ജി.പരമേശ്വര, മുന്‍കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലി തുടങ്ങിയവര്‍ മധുകര്‍ ഷെട്ടിയുടെ വിയോഗത്തില്‍ അനുശോചിച്ചു. തെലങ്കാന ചീഫ് സെക്രട്ടറി, ഐ.ജി, കര്‍ണാടക എ.ഡി.ജി.പി തുടങ്ങിയവരും മധുകറിന്റെ ആരോഗ്യനില അറിയാന്‍ ആശുപത്രിയില്‍ എത്തിയിരുന്നു.



from mangalam.com http://bit.ly/2BMzWBv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages