തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ വാഹനത്തിനു മുന്നിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതി ഡി വൈ എസ് പി ഹരികുമാർ ഉടൻ കീഴടങ്ങിയേക്കും. ഹരികുമാർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നവംബർ പതിനാലിലേക്ക് മാറ്റിയ സാഹചര്യത്തിലാണ് ഹരികുമാറിന്റെ നീക്കം. ജാമ്യാപേക്ഷ പരിഗണിക്കുന്ന സമയംവരെ ഒളിവിൽ കഴിയുന്നത് ബുദ്ധിമുട്ടാണെന്ന ബോധ്യമാണ് കീഴടങ്ങാൻ ഹരികുമാറിനെ പ്രരിപ്പിച്ചതെന്നാണ് സൂചന. തിങ്കളാഴ്ച രാത്രിയാണ് റോഡിലെ തർക്കത്തിനെ തുടർന്ന് ഹരികുമാർ പിടിച്ചു തള്ളിയ സനൽ കുമാർഎന്നയാൾ കാറിടിച്ച് മരിച്ചത്. സംഭവത്തെ തുടർന്ന് ഹരികുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്നാണ് ഇയാൾ ഒളിവിൽ പോയത്. പിന്നീട് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുകയും ചെയ്തു. ഹരികുമാറുമായി ബന്ധമുള്ളവർ ഭരണകക്ഷിയിലെ ചില നേതാക്കളുമായും പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ നേതൃത്വവുമായി ബന്ധപ്പെട്ടതായി സ്പെഷൽ ബ്രാഞ്ചിന് സൂചന ലഭിച്ചു. അതേസമയം ഹരികുമാറിനു വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ക്രൈം ബ്രാഞ്ച് എസ് പി കെ എം ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹരികുമാറിനു വേണ്ടി തിരച്ചിൽ നടത്തുന്നത്. ഹരികുമാർ ഒളിവിൽ കഴിയാൻ സാധ്യതയുള്ള കേന്ദ്രങ്ങളിലാണ് ക്രൈംബ്രാഞ്ചിന്റെയടക്കം വിവിധ സംഘങ്ങൾ പരിശോധന തുടരുന്നത്. മൊബൈൽ നമ്പർ ലൊക്കേഷൻ തമിഴ്നാട്ടിൽ കണ്ടെത്തിയതിനെ തുടർന്ന് ഹരികുമാറിനായി അവിടെയും തെരച്ചിൽ തുടരുന്നുണ്ട്. വെള്ളിയാഴ്ച സംഭവസ്ഥലത്തും ഹരികുമാറിന്റെ വീടുകളിലും ആരംഭിച്ച തെളിവെടുപ്പ് ശനിയാഴ്ചയും തുടർന്നേക്കും. വിശദമായ പരിശോധന ആവശ്യമായതിനാൽ ക്രൈംബ്രാഞ്ച് അന്വഷണ സംഘത്തിൽ കൂടുതൽ പേരെ ഉൾപ്പെടുത്തി വിപുലീകരിച്ചിട്ടുണ്ട്. അതേസമയം നീതി ലഭിച്ചില്ലെങ്കിൽ കുഞ്ഞുങ്ങളുമായി സമരം നടത്തുമെന്ന് സനലിന്റെ ഭാര്യ വിജി പ്രതികരിച്ചു. content highlights:neyyatinkara sanal kumar murder case, Suspended DySP Harikumar likely to be surrender soon
from mathrubhumi.latestnews.rssfeed https://ift.tt/2Piz9BQ
via
IFTTT
No comments:
Post a Comment