കോഴിക്കോട്: മന്ത്രി കെ ടി ജലീലിനെ വ്യക്തിഹത്യ നടത്തി അദ്ദേഹത്തിന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണ് മുസ്ലിം ലീഗ് നടത്തുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മന്ത്രി കെ ടി ജലീലിനെതിരെ ഉയരുന്ന ആരോപണങ്ങളെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജലീൽ കുറ്റം ചെയ്തതായി പാർട്ടി കരുതുന്നില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തെ സംരക്ഷിക്കുന്നു എന്ന വാദത്തിൽ കഴമ്പില്ലെന്നും കോടിയേരി കോഴിക്കോട്ട് പറഞ്ഞു. രാഷ്ട്രീയപ്രേരിതമായ ആരോപണമാണ് ജലീലിനെതിരെ ഉയർന്നിരിക്കുന്നത്. അദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണങ്ങളിൽ വസ്തുതാപരമായി എന്തെങ്കിലും ഉണ്ടെങ്കിൽ മാത്രമേ ഇടപെടാൻ സാധിക്കൂവെന്നും കോടിയേരി കൂട്ടിച്ചേർത്തു. ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജർ തസ്തികയിലേക്കുള്ള ഡെപ്യൂട്ടേഷൻ നിയമനം മാത്രമാണ് ജലീൽ നടത്തിയത്. അത് ഒരുവർഷത്തേക്കുള്ള നിയമനം മാത്രമാണ്.സ്ഥിരം നിയമനമല്ല. അതിൽ മറ്റ് അപാകമൊന്നുമില്ലെന്നും കോടിയേരി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനു സ്വീകരിക്കുന്ന രീതി മുസ്ലിം ലീഗ് പുനഃപരിശോധിക്കണമെന്ന് കെ എം ഷാജിയുടെ അയോഗ്യതാ വിഷയത്തിൽ കോടിയേരി പ്രതികരിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് ലീഗ് നടത്തുന്ന പ്രചരണത്തിന്റെ ഒരു സാമ്പിളാണ് അഴീക്കോടുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. content highlights:Kodiyeri balakrishnan on allegations against minister K T Jaleel
from mathrubhumi.latestnews.rssfeed https://ift.tt/2AXPAus
via
IFTTT
No comments:
Post a Comment