തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ കാറിനു മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി ഡി വൈ എസ് പി ഹരികുമാറിനായിവ്യാപക തിരച്ചിൽ. ഹരികുമാറിന്റെ സഹോദരനോട് ഹാജരാകാൻ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടു. ഹരികുമാറിന്റെയും ഇയാൾക്കൊപ്പം ഒളിവിൽ പോയ സുഹൃത്ത് ബിനുവിന്റെയും വീടുകളിൽ പോലീസ് തിരച്ചിൽ നടത്തുകയാണ്.ബന്ധുവീടുകളിലുംതിരച്ചിൽ നടത്തുന്നുണ്ട്. തിങ്കളാഴ്ച രാത്രിയാണ് റോഡിലെ തർക്കത്തിനെ തുടർന്ന് ഹരികുമാർ പിടിച്ചു തള്ളിയ സനൽ കുമാർ എന്നയാൾ കാറിടിച്ച് മരിച്ചത്. സംഭവത്തെ തുടർന്ന് ഹരികുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്നാണ് ഇയാൾ ഒളിവിൽ പോയത്. പിന്നീട് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുകയും ചെയ്തു. എന്നാൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നവംബർ 14ലേക്ക് മാറ്റിവച്ചു. ഇതോടെ ഹരികുമാർ ഉടൻ കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തെത്തി. ജാമ്യാപേക്ഷ പരിഗണിക്കുന്ന സമയം വരെ ഒളിവിൽ കഴിയുന്നത് ബുദ്ധിമുട്ടാണെന്ന ബോധ്യമാണ് കീഴടങ്ങാൻ ഹരികുമാറിനെ പ്രരിപ്പിച്ചതെന്നാണ് സൂചന. ക്രൈം ബ്രാഞ്ച് എസ് പി കെ എം ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹരികുമാറിനു വേണ്ടി തിരച്ചിൽ നടത്തുന്നത്. ഹരികുമാർ ഒളിവിൽ കഴിയാൻ സാധ്യതയുള്ള കേന്ദ്രങ്ങളിലാണ് ക്രൈംബ്രാഞ്ചിന്റെയടക്കം വിവിധ സംഘങ്ങൾ പരിശോധന തുടരുന്നത്. അതേസമയം അന്വേഷണത്തിൽ പോലീസ് ഒളിച്ചുകളി നടത്തുന്നെന്ന് ആരോപിച്ച് കെ എസ് യു പ്രവർത്തകർ നെയ്യാറ്റിൻകര ഡി വൈ എസ് പി ഓഫീസിലേക്ക് മാർച്ച് നടത്തി. അന്വേഷണം തൃപ്തികരമല്ലെന്നും നിലവിലെ അന്വേഷണസംഘത്തെ മാറ്റി പുതിയ സംഘത്തെ നിയോഗിക്കണമെന്നുംസനൽകുമാറിന്റെ ഭാര്യ വിജി ആവശ്യപ്പെട്ടു. content highlights:search intensifies for Dysp Harikumar in connection with Neyyattinkara murder case
from mathrubhumi.latestnews.rssfeed https://ift.tt/2PQV2HV
via
IFTTT
No comments:
Post a Comment