ഗുവാഹാട്ടി: അസമിലെ ഗുവാഹാട്ടി ജോർഹത് മെഡിക്കൽ കോളേജിൽ ആറു ദിവസത്തിനിടെ 15 നവജാത ശിശുക്കൾ മരിച്ച സംഭവത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുക. നവംബർ ഒന്ന് മുതൽ ആറ് വരെയുള്ള ദിവസങ്ങളിലാണ് മെഡിക്കൽ കോളേജിലെ നവജാതശിശുക്കളുടെ പ്രത്യേക വാർഡിൽ ചികിത്സയിലായിരുന്ന 15 കുഞ്ഞുങ്ങൾ മരിച്ചത്. എന്നാൽ കുഞ്ഞുങ്ങൾ മരിച്ചത് തങ്ങളുടെ ഭാഗത്ത് നിന്നുള്ള പിഴവുകൾ കാരണമല്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. ചില സമയത്ത് ആശുപത്രിയിൽ ചികിത്സയ്ക്ക് വരുന്നവരുടെ എണ്ണം കുത്തനെ ഉയരാറുണ്ട്. അപ്പോൾ സ്വാഭാവികമായും മരണപ്പെടുന്ന കുട്ടികളുടെ എണ്ണവും വർധിക്കും. അത് രോഗികൾ ഏത് അവസ്ഥയിലാണ് ആശുപത്രിയിൽ എത്തുന്നത് എന്നതിനെ അനുസരിച്ച് ഇരിക്കും. പൂർണ വളർച്ചയെത്താത്തതും തൂക്കം കുറഞ്ഞും ജനിക്കുന്ന കുട്ടികൾ മരണപ്പെടാനുള്ള സാധ്യത കൂടുതലാണ്- ആശുപത്രി സൂപ്രണ്ട് മാധ്യമങ്ങളോട് വ്യക്തമാക്കി. മെഡിക്കൽ എജുക്കേഷൻ ഡയറക്ടറും ശിശുരോഗ വിദഗ്ദ്ധരും യൂണിസെഫ് പ്രതിനിധികളും അടങ്ങുന്ന സംഘമാണ് ആശുപത്രിയിൽ അന്വേഷണത്തിന് എത്തുകയെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി ഹിമന്ത ബിസ്വ ശർമവ്യക്തമാക്കി. content highlights:15 Newborns Dead in 6 Days, Assam Govt Orders Probe
from mathrubhumi.latestnews.rssfeed https://ift.tt/2AZd4j3
via
IFTTT
No comments:
Post a Comment