പൂണെ: സാമൂഹിക പ്രവർത്തക തൃപ്തി ദേശായ് കരുതൽ തടങ്കലിലാണെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ചർച്ച നടത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണണമെന്ന് ആവശ്യപ്പെട്ട് ഇവർബുധനാഴ്ച അഹ്മദ്നഗർ എസ്പിയെ സമീപിച്ചിരുന്നു.വ്യാഴാഴ്ച മോദിയുടെ ഷിർദി സന്ദർശന വേളയിൽ കൂടിക്കാഴ്ചഅനുവദിക്കണമെന്നും അല്ലാത്ത പക്ഷം അദ്ദേഹത്തിന്റെ ഷിർദി യാത്ര തടയുമെന്നും തൃപ്തി ദേശായ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ വ്യാഴാഴ്ച രാവിലെയാണ് ഇവർ പോലീസ് കാവലിൽ വീട്ടുതടവിലായത്. Pune: Activist Trupti Desai detained by police, earlier this morning. She wrote a letter to SP Ahmednagar y'day demanding to meet PM Modi to discuss #SabrimalaTemple issue ahead of his Shirdi visit today. She had also threatened to stop his convoy if he doesnt meet. #Maharashtra pic.twitter.com/PtEcWfW0KS — ANI (@ANI) October 19, 2018 അതേസമയം പോലീസ് നടപടിയിൽ പ്രതിഷേധമറിയിച്ച് തൃപ്തി ദേശായ് രംഗത്തെത്തി. ഞങ്ങൾ ഷിർദിയിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോഴേക്കും പോലീസ് ഇവിടെയെത്തി തടയുകയായിരുന്നു. പ്രതിഷേധമറിയിക്കാനുള്ള ഞങ്ങളുടെ അവകാശത്തെ അടിച്ചമർത്താനുള്ള ശ്രമമാണിത്. തൃപ്തി പറഞ്ഞു. Police force was already here today morning when we were about to leave for Shirdi. It is wrong. It is our Constitutional right to protest. We are being stopped at home only. It is an attempt to suppress our voice through Modi ji: Activist Trupti Desai on being detained by police pic.twitter.com/n8NJXBhqGR — ANI (@ANI) October 19, 2018
from mathrubhumi.latestnews.rssfeed https://ift.tt/2R3M0V1
via
IFTTT
No comments:
Post a Comment