കാശുമാത്രം കയ്യിലുണ്ടാവുകയും ലാവണ്യബോധവും മാനവികതാ ബോധവും നഷ്ടപ്പെട്ടു പോവുകയും ചെയ്യുന്ന കാലത്ത് ഉരുക്കു മനുഷ്യന്മാര്‍ ഇങ്ങനെ പല ദുര്‍വ്യയങ്ങളും ചെയ്യും: ശാരദക്കുട്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 31, 2018

കാശുമാത്രം കയ്യിലുണ്ടാവുകയും ലാവണ്യബോധവും മാനവികതാ ബോധവും നഷ്ടപ്പെട്ടു പോവുകയും ചെയ്യുന്ന കാലത്ത് ഉരുക്കു മനുഷ്യന്മാര്‍ ഇങ്ങനെ പല ദുര്‍വ്യയങ്ങളും ചെയ്യും: ശാരദക്കുട്ടി

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ രാജ്യത്തിന് സമര്‍പ്പിച്ചു. ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതമിയാണിതെന്ന ഖ്യാതി നേടിയ പ്രതിമയ്ക്ക് 597 അടിയാണ് ഉയരം. 2389 കോടി മുടക്കി നിര്‍മ്മിച്ച പ്രതിമയെ ചുറ്റിപ്പറ്റി വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ഇത്രയും പണം മുടക്കി പ്രതിമ നിര്‍മ്മിച്ചതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി.

ഏതാണ്ട് 3000 കോടി രൂപ മുടക്കിയുണ്ടാക്കിയ സര്‍ദാര്‍ പട്ടേലിന്റെ നെടുങ്കന്‍ ശില്പം കണ്ടപ്പോള്‍ വെറുതെ ഓര്‍ത്തതാണ്.,കാശുമാത്രം കയ്യിലുണ്ടാവുകയും ലാവണ്യബോധവും മാനവികതാ ബോധവും നഷ്ടപ്പെട്ടു പോവുകയും ചെയ്യുന്ന കാലത്ത് ഉരുക്കു മനുഷ്യന്മാര്‍ ഇങ്ങനെ പല ദുര്‍വ്യയങ്ങളും ചെയ്യും. പ്രവൃത്തിയിലും ചിന്തയിലും ഉള്ളടക്കമുള്ളവര്‍ക്കല്ലാതെ കലയില്‍ മാത്രമായി ആ ഉള്ളടക്കം (Subject matter) കൊണ്ടുവരാനാവില്ല.

3000കോടി ചെലവാക്കി, ഇങ്ങനെയൊരു പ്രതിമ, അനുവാചകരുമായി സംവദിക്കാതെ, ഒരു തരം കലാ വിശകലനത്തിനും ചരിത്ര വിശകലനത്തിനും നിമിത്തമാകാതെ , ആരുടെ ആന്തരികതയിലും ചലനങ്ങളുണ്ടാക്കാതെ, ഇവിടെയിങ്ങനെ നിലനില്‍ക്കും. മിഥ്യാ വിഗ്രഹങ്ങള്‍ തിരിച്ചു വരുമ്പോള്‍ ചില ആള്‍ക്കൂട്ടങ്ങള്‍ക്ക് ഉണ്ടാകുന്ന താത്കാലിക ആഹ്ലാദങ്ങള്‍ക്കായി.-ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

ശിവഗിരിയിലെ ശാരദാ വിഗ്രഹം പ്രതിഷ്ഠിക്കുമ്പോള്‍ ഗുരു ആഗ്രഹിച്ചത്, ഒരു കാലത്ത് അന്ധവിശ്വാസങ്ങളില്ലാതാകുമെന്നും അന്ന് കലാസൗന്ദര്യത്തിന്റെ, സൃഷ്ടിയിലെ തികവിന്റെ പേരില്‍ ഈ ശില്പം ആദരിക്കപ്പെടുമെന്നും ആസ്വദിക്കപ്പെടുമെന്നുമാണ്. മറ്റു ദീപാലങ്കാരങ്ങളില്ലാതെ തന്നെ, പകല്‍ മുഴുവന്‍ സൂര്യപ്രകാശം കടക്കുന്ന, വെളിച്ചം നിറഞ്ഞു നില്‍ക്കുന്ന ആ ശ്രീകോവില്‍സങ്കല്പത്തില്‍ ഒരു വിശാലതയുണ്ട്. വെളിച്ചത്തെക്കുറിച്ചും സൗന്ദര്യത്തെക്കുറിച്ചും കലയെക്കുറിച്ചുമുളള ഉന്നതമായ ദര്‍ശനമുണ്ട്. നിഷ്‌കളങ്കരും നാട്യങ്ങളില്ലാത്തവരുമായ അനുവാചകരുടെ പോലും ലാവണ്യബോധത്തെ തൃപ്തിപ്പെടുത്തുന്ന തരത്തിലായിരിക്കണം ശില്‍പമെന്നത് ഗുരുവിന്റെ വലിയ കാഴ്ചയാണ്. ധൈഷണികമായ അര്‍ഥഗ്രഹണത്തിനും വേണ്ടത്ര സാധ്യതകള്‍ ഗുരു , കണ്ണാടിയിലും കല്ലിലും പോലും ഒരുക്കി വെച്ചിരുന്നുവല്ലോ.

ഏതാണ്ട് 3000 കോടി രൂപ മുടക്കിയുണ്ടാക്കിയ സര്‍ദാര്‍ പട്ടേലിന്റെ നെടുങ്കന്‍ ശില്പം കണ്ടപ്പോള്‍ വെറുതെ ഓര്‍ത്തതാണ്.,കാശുമാത്രം കയ്യിലുണ്ടാവുകയും ലാവണ്യബോധവും മാനവികതാ ബോധവും നഷ്ടപ്പെട്ടു പോവുകയും ചെയ്യുന്ന കാലത്ത് ഉരുക്കു മനുഷ്യന്മാര്‍ ഇങ്ങനെ പല ദുര്‍വ്യയങ്ങളും ചെയ്യും. പ്രവൃത്തിയിലും ചിന്തയിലും ഉള്ളടക്കമുള്ളവര്‍ക്കല്ലാതെ കലയില്‍ മാത്രമായി ആ ഉള്ളടക്കം (Subject matter) കൊണ്ടുവരാനാവില്ല.

3000കോടി ചെലവാക്കി, ഇങ്ങനെയൊരു പ്രതിമ, അനുവാചകരുമായി സംവദിക്കാതെ, ഒരു തരം കലാ വിശകലനത്തിനും ചരിത്ര വിശകലനത്തിനും നിമിത്തമാകാതെ , ആരുടെ ആന്തരികതയിലും ചലനങ്ങളുണ്ടാക്കാതെ, ഇവിടെയിങ്ങനെ നിലനില്‍ക്കും. മിഥ്യാ വിഗ്രഹങ്ങള്‍ തിരിച്ചു വരുമ്പോള്‍ ചില ആള്‍ക്കൂട്ടങ്ങള്‍ക്ക് ഉണ്ടാകുന്ന താത്കാലിക ആഹ്ലാദങ്ങള്‍ക്കായി.

s.saradakutty
30.10.2018



from mangalam.com https://ift.tt/2RsVxFn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages