ന്യൂഡൽഹി: സിബിഐ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താന ആരോപണവിധേയനായ മോയിൻ ഖുറേഷി കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. അസ്താനയ്ക്കെതിരായ കേസ് അന്വേഷിക്കവേ പോർട്ട് ബ്ലെയറിലേക്ക് സ്ഥലം മാറ്റപ്പെട്ട എ.കെ ബസ്സിയാണ് ഹർജി നൽകിയത്. അസ്താന കുറ്റക്കാരനാണെന്ന് തെളിയിക്കുന്ന തെളിവുകളുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. എഫ്.ഐ.ആറിൽ പരാമർശിക്കുന്നവർക്ക് 3.3 കോടി രൂപ കൈക്കൂലി നൽകിയതിന് വാട്സ് ആപ്പ് സന്ദേശങ്ങളും ഫോൺകോളുകളും തെളിവായുണ്ടെന്നാണ് ബസ്സ് കോടതിയെ ബോധിപ്പിച്ചിരിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2OYz5Hd
via
IFTTT
No comments:
Post a Comment