കൊച്ചി: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നത് നിയമനിർമാണത്തിലൂടെ തടയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിൽ പ്രതിഷേധിച്ച് 24 മണിക്കൂർ ഹർത്താൽ നടത്തുമെന്ന് ശബരിമല സംരക്ഷണസമിതി. ബുധനാഴ്ച രാത്രി 12 മുതൽ വ്യാഴാഴ്ച രാത്രി 12 വരെയാണ് ഹർത്താലെന്ന് സമിതി ജനറൽ കൺവീനർ പ്രതീഷ് വിശ്വനാഥ് പത്രസമ്മേളനത്തിൽ പറഞ്ഞു. നവരാത്രിയാഘോഷം നടക്കുന്ന മുഖ്യക്ഷേത്രങ്ങളെയും ശബരിമല തീർഥാടകരെയും പാൽ, പത്രം, ആശുപത്രി തുടങ്ങിയ അവശ്യസർവീസുകളെയും ഒഴിവാക്കി. നട തുറന്നിരിക്കുന്ന അഞ്ചുദിവസവും ശബരിമലയിലേക്കുള്ള എല്ലാ വഴികളിലും ബേസ് ക്യാമ്പുകൾ തുറന്ന് ഉപരോധം തീർക്കും. പത്രസമ്മേളനത്തിൽ ജില്ലാ കോ-ഒാർഡിനേറ്റർ ധനുഷ് പള്ളുരുത്തിയും പങ്കെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2Clv4Ff
via
IFTTT
No comments:
Post a Comment