ലഖ്നൗ: മുസ്ലീമായതു കൊണ്ട്മകന്റെ അസ്വാഭാവിക മരണം പോലീസ് ശരിയായി അന്വേഷിക്കുന്നില്ലെന്ന് ആരോപിച്ച്മുസ്ലിം കുടുംബം ഹിന്ദു മതത്തിലേക്ക് മാറി. ഉത്തർപ്രദേശിലെ ബദർഖ ഗ്രാമത്തിലാണ് സംഭവം. അഖ്തർ എന്നയാളും 12 അംഗ കുടുംബവും തിങ്കളാഴ്ചയാണ് തങ്ങൾ മതം മാറുകയാണെന്നറിയിച്ച് സബ്ഡിവിഷണൽ മജിസ്ട്രേറ്റിന് സത്യവാങ്മൂലം നൽകിയത്. സ്വമേധയാ ആണ് തങ്ങൾ മതം മാറുന്നതെന്നും സത്യവാങ്മൂലത്തിൽ അറിയിച്ചിട്ടുണ്ട്.തന്റെ മകനെ കൊലപ്പെടുത്തിയതാണെന്നും ഇനിയെങ്കിലും പോലീസ് ശരിയായി അന്വേഷിക്കുമെന്ന് കരുതുന്നതായും അഖ്തർപറഞ്ഞു. മാസങ്ങൾക്ക് മുമ്പാണ് അഖ്തറിന്റെ മകൻ മരിച്ചത്. എന്നാൽ പോലീസ് ശരിയായ രീതിയിൽ അല്ല അന്വേഷിക്കുന്നതെന്നും മരണം ആത്മഹത്യയാക്കി ഒതുക്കുകയാണെന്ന ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത്. ഇനി പോലീസ് ശരിയായി അന്വേഷിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നാണ് അഖ്തർ പറയുന്നത്. അഖതറും കുടുംബവും ഹിന്ദുമതത്തിലേക്ക് വന്നിട്ടുണ്ടെന്നും ഉടൻ തന്നെ അവരുടെ പേരുകൾ മാറ്റുമെന്നും ഹിന്ദു യുവ വാഹിനി സംസ്ഥാന അധ്യക്ഷൻ ശൗഖേന്ദ്ര ഖോഖർ അറിയിച്ചു. മകൻ ഗുൽഹസന്റെ മരണത്തിന് ശേഷം അഖ്തർ ഏറെ നിരാശനായിരുന്നു. തൂങ്ങിയ നിലയിലായിരുന്നു ഗുൽഹസന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പറഞ്ഞ പോലീസ് അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു. എന്നാൽ ഇത് കൊലപാതകമാണെന്നാണ് കുടുംബം വിശ്വസിക്കുന്നതെന്നും സ്വന്തം സമുദായത്തിലെ ആരും അദ്ദേഹത്തെ സഹായിക്കാനെത്തിയിരുന്നില്ലെന്നും ഖോഖർ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2IyqPqZ
via
IFTTT
No comments:
Post a Comment