ന്യൂഡൽഹി: ലോകബാങ്ക് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച മാനവിക മൂലധന സൂചികാ പട്ടിക ഇന്ത്യ തള്ളി.നേപ്പാൾ, ശ്രീലങ്ക, മ്യാൻമാർ, ബംഗ്ലാദേശ് ഇവയ്ക്ക് പിന്നിലായി115-മതാണ്ഇന്ത്യയുടെ സ്ഥാനം. ഇതേത്തുടർന്നാണ് പട്ടിക ഇന്ത്യ തള്ളിക്കളഞ്ഞത്. 157 രാജ്യങ്ങളുടെ പട്ടികയാണ് ലോക ബാങ്ക് പുറത്തിറക്കിയത്. പട്ടികയിൽ സിംഗപ്പൂരാണ് ഒന്നാം സ്ഥാനത്ത്. ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, ശരാശരി ആയുർദൈർഘ്യം, ശിശുമരണനിരക്ക് തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയത്. ലോകബാങ്കിന്റെ ഇത്തരത്തിലുള്ള ആദ്യത്തെ പട്ടികയാണിത്. ദക്ഷിണ കൊറിയ, ജപ്പാൻ, ഹോങ് കോങ്, ഫിൻലൻഡ് തുടങ്ങിയ രാജ്യങ്ങൾ പിന്തുടരുന്ന സാമ്പത്തിക അവലോകന രീതിയാണിത്. എന്നാൽ ഈ അവലോകനം തീർത്തും അശാസ്ത്രീയമാണെന്ന് കേന്ദ്രധനമന്ത്രാലയം അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ നടപ്പിലാക്കി വരുന്ന പല പദ്ധതികളും ഈ പഠനത്തിൽ ഉൾപ്പെടുന്നില്ല എന്നതാണ് കാരണം. 197 ലക്ഷം സ്കൂൾ വിദ്യാർഥികൾക്കായി നടപ്പിലാക്കിയ സമഗ്രശിക്ഷാ അഭിയാൻ പദ്ധതിയും ആയുഷ്മാൻ ഭാരത് പദ്ധതിയും ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങൾക്കും പ്രയോജനം ലഭിക്കുന്നവയാണ്. പ്രധാനമന്ത്രിയുടെ ഉജ്ജ്വല യോജനയും ജൻധൻ യോജനയും രാജ്യത്തിലെ ജനങ്ങൾക്കായി ആരംഭിച്ച ക്ഷേമപദ്ധതികളാണ്. ലക്ഷക്കണക്കിനാളുകൾ ഇവയുടെ ഗുണഭോക്താക്കളാണ്. സർക്കാർ നടപ്പിലാക്കിയ നിരവധി പദ്ധതികളിലൂടെ രാജ്യത്തെ ഗ്രാമ-നഗരാന്തരം കുറഞ്ഞുവെന്നും ധനമന്ത്രാലയം കൂട്ടിച്ചേർത്തു. പാചതവാതക വിതരണം ഗ്രാമങ്ങളിലേക്കും വൽതോതിൽ വ്യാപിപ്പിക്കാനായതും ആധാർ പദ്ധതി നടപ്പിലാക്കാനായതും രാജ്യവികസനത്തെ സൂചിപ്പിക്കുന്നുവെന്നും ഈ ഘടകങ്ങൾ ലോകബാങ്കിന്റെ പഠനത്തിലുൾപ്പെടാത്തതു കൊണ്ടാണ് ഇന്ത്യയുടെ സ്ഥാനം പിന്നിലായതെന്നും മന്ത്രാലയം അറിയിച്ചു. ഇക്കാരണങ്ങളാൽ ലോകബാങ്കിന്റെ മാനവ മൂലധനസൂചിക ഇന്ത്യ കണക്കിലെടുക്കിന്നില്ലെന്നും കൂടുതൽ മാനവ വികസന പദ്ധതികളുമായി മുന്നോട്ടു പോകാനാണ് സർക്കാരിന്റെ തീരുമാനമെന്നും മന്ത്രാലയം വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2OW1QU2
via
IFTTT
No comments:
Post a Comment