പണം കടം കൊടുക്കാനുള്ള കൂട്ടുകാരനെ ആദ്യം ഇല്ലാതാക്കി ; കൊലപാതകം പുറത്തു പറയാതിരിക്കാന്‍ പിന്നെ 76 കാരന്‍ കൊലപ്പെടുത്തിയത് 72 കാരി ഭാര്യയെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 27, 2018

പണം കടം കൊടുക്കാനുള്ള കൂട്ടുകാരനെ ആദ്യം ഇല്ലാതാക്കി ; കൊലപാതകം പുറത്തു പറയാതിരിക്കാന്‍ പിന്നെ 76 കാരന്‍ കൊലപ്പെടുത്തിയത് 72 കാരി ഭാര്യയെ

ഗുരുഗ്രാം: ബിസിനസ് പങ്കാളി കൂടിയായ കൂട്ടുകാരന്റെ കൊലപാതകം മറയ്ക്കാന്‍ 76 കാരന്‍ 72 കാരിയായ ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തി. ഗുരുഗ്രാമില്‍ നടന്ന സംഭവത്തില്‍ ഗുര്‍മെഹര്‍ കൗര്‍ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഹര്‍നേക് സിംഗ് ധില്ലന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ബിസിനസുകാരനായ കൂട്ടുകാരനെ ഭര്‍ത്താവ് കൊലപ്പെടുത്തിയതിന് സാക്ഷിയാകുകയും ഈ വിവരം തുറന്നു പറഞ്ഞ് പോലീസില്‍ കീഴടങ്ങാന്‍ ഭാര്യ നിര്‍ബ്ബന്ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കൃത്യം.

പോലീസിനെ വഴി തെറ്റിക്കാന്‍ ആത്മഹത്യയാക്കി മാറ്റുന്ന രീതിയിലായിരുന്നു ധില്ലന്‍ എല്ലാം പ്‌ളാന്‍ ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ നാലു ദിവസം വേണ്ടി വന്നു പോലീസിന് യഥാര്‍ത്ഥ പ്രതിയെ പിടികൂടാന്‍. ഡിഎല്‍എഫ് ഫേസ് 2 വിലെ വീട്ടില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു പോലീസ് ഗുര്‍മെഹര്‍ കൗറിന്റെ മൃതദേഹം കണ്ടെത്തിയത്. താനും ഭാര്യയും ആത്മഹത്യ ചെയ്യുന്നു എന്ന് ധില്ലന്‍ ഒരു ബന്ധുവിനെ വിളിച്ചു പറഞ്ഞു. ബുധനാഴ്ച സംഭവത്തില്‍ അറസ്റ്റിലായതിന് പിന്നാലെ ധില്ലന്‍ എല്ലാം തുറന്നു പറഞ്ഞു.

ബിസിനസ് പങ്കാളി കൂടിയായ ജസ്‌ക്കരന്‍ സിംഗില്‍ നിന്നും 40 ലക്ഷം രൂപ ഹാര്‍നെക് സിംഗ് കടം വാങ്ങിയിരുന്നു. ഈ പണം മടക്കി കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പലതവണ ഓര്‍മ്മപ്പെടുത്തിയിട്ടും കൊടുക്കാന്‍ തയ്യാറാകാതെ വന്നതോടെ ഒക്‌ടോബര്‍ 14 ന് ജസ്‌ക്കരന്‍ ഇവരുടെ വീട്ടിലെത്തി. എന്നാല്‍ ഹര്‍നക്കും ഗുര്‍മെഹര്‍ കൗറും മറ്റൊരു കൂട്ടാളിയും ചേര്‍ന്ന് ഇയാളെ കെട്ടിയിടുകയും കൊല്ലുകയുമായിരുന്നു.

അതിന് ശേഷം മൂവരും ചേര്‍ന്ന് ജസ്‌ക്കരന്റെ മൃതദേഹം 24-25 കഷ്ണങ്ങളാക്കി മുറിച്ച് രണ്ടു പോളിത്തീന്‍ ബാഗിലാക്കി ലുധിയാനയില്‍ കൊണ്ടുപോയി ഉപേക്ഷിച്ചു. ലുധിയാനയില്‍േക്കുള്ള പാതയില്‍ ആളൊഴിഞ്ഞ പ്രദേശത്തായിരുന്നു മൃതദേഹാവശിഷ്ടങ്ങള്‍ വലിച്ചെറിഞ്ഞത്. അഥവാ സംഭവത്തില്‍ പിടിക്കപ്പെട്ടാല്‍ ഒരു മിച്ചു ജീവിതം അവസാനിപ്പിക്കാനാണ് ഹര്‍നെക് ഭാര്യയോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇത് ഗുര്‍മെഹര്‍ നിരസിച്ചു.

ഇക്കാര്യത്തില്‍ രണ്ടു പേരും 19 ാം തീയതി രാത്രി വഴക്കുണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് ഒക്‌ടോബര്‍ 22 ന് രാത്രി ഹാര്‍നെക് സിംഗ് ഭാര്യയുടെ കഴുത്തറുത്തു. ഭാര്യയെ കൊന്ന ശേഷം സ്വയം മുറിവേല്‍പ്പിച്ച ഹാര്‍നെക് സിംഗ് തന്നെയും ഭാര്യയെയും മോഷണത്തിനെത്തിയ സംഘം ആക്രമിച്ചെന്നും ഭാര്യയെ കൊലപ്പെടുത്തിയെന്നാണ് പോലീസിനോട് പറഞ്ഞത്. അതേസമയം എന്തുകൊണ്ടാണ് ഭാര്യയെ കൊലപ്പെടുത്തിയ അക്രമികള്‍ ഹാര്‍നെക്കിനെ മുറിവേല്‍പ്പിച്ച് വിട്ടതെന്ന ചോദ്യത്തില്‍ അയാള്‍ കുഴങ്ങി. ഇക്കാര്യത്തിന് മതിയായ മറുപടി നല്‍കാന്‍ കഴിഞ്ഞില്ല.

കൊല തുറന്നു പറഞ്ഞ് പോലീസില്‍ കീഴടങ്ങാന്‍ ഗുര്‍മെഹര്‍ ധില്ലനെ നിര്‍ബ്ബന്ധിച്ചുകൊണ്ടിരുന്നു. ഇക്കാര്യത്തില്‍ ഒക്‌ടോബര്‍ 19 ന് ഇരുവരും തമ്മില്‍ വഴക്കുണ്ടാക്കുകയും ചെയ്തു. പിന്നീട് സംഭവം ആത്മഹത്യ എന്ന് വരുത്തിത്തീര്‍ക്കാന്‍ ആത്മഹത്യാക്കുറിപ്പ് സ്വയം എഴുതുകയും ഗുര്‍മെഹറിന്റെ ഒപ്പ് ഇടുവിക്കുകയും ചെയ്തു. അതേസമയം ഏറ്റവും അടുപ്പക്കാരും പതിവായി വീട്ടില്‍ ഭര്‍ത്താവിനെ സന്ദര്‍ശിക്കാന്‍ എത്തുന്നയാളുമായിരുന്ന ധില്ലന്‍ ഭര്‍ത്താവിനോട് ഇങ്ങിനെ ചെയ്യുമെന്ന് കരുതിയിരുന്നില്ല എന്ന് ജസ്‌ക്കരന്റെ ഭാര്യ മന്‍ജീത്ത് കൗര്‍ പറയുന്നു. ഭാര്യ തന്റെ വിവരം പുറത്തുപറയുമോയെന്ന ഭീതിയാണ് ഭാര്യയെയും കൊലപ്പെടുത്താന്‍ ധില്ലന്‍ തീരുമാനിച്ചതിന് കാരണം. ബുധനാഴ്ച ധില്ലനെ പോലീസ് അറസ്റ്റ് ചെയ്തു. ലുധിയാനയില്‍ 1979 ല്‍ ഒരു കൊലപാതകക്കേസില്‍ പ്രതിയായ ധില്ലന്റെ ക്രിമിനല്‍ റെക്കോഡ് അധികം ആര്‍ക്കും അറിയുമായിരുന്നില്ല.



from mangalam.com https://ift.tt/2JhorVT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages