ബാണാസുര അണക്കെട്ട് തുറന്നത് മുന്നറിയിപ്പില്ലാതെ; കളക്ടര്‍ വിശദീകരണം തേടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 12, 2018

ബാണാസുര അണക്കെട്ട് തുറന്നത് മുന്നറിയിപ്പില്ലാതെ; കളക്ടര്‍ വിശദീകരണം തേടി

കൽപ്പറ്റ: യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ബാണാസുര സാഗർ അണക്കെട്ട് തുറന്നതെന്ന നാട്ടുകാരുടെ പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമാകുന്നു. നടപടിക്രമങ്ങൾ പാലിച്ചല്ല ഡാം തുറന്നതെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. ഈ വിഷയത്തിൽ കളക്ടർ ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടി. കളക്ടർ പോലും അറിയാതെയാണ് ഉദ്യോഗസ്ഥർ അണക്കെട്ട് തുറന്നത്. മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്നതിന് കെ.എസ്.ഇ.ബിക്കെതിരെ സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ. ഗുരുതരമായ വീഴ്ചയാണ് ഈ വിഷയത്തിൽ സർക്കാർ സംവിധാനങ്ങൾക്ക് സംഭവിച്ചിരിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ മണ്ണ് അണക്കെട്ടായ ബാണാസുര സാഗർ തുറക്കുന്നതിന് മുമ്പ് സാങ്കേതികമായ എല്ലാ നടപടിക്രമങ്ങളും പാലിക്കേണ്ടതുണ്ട്. ഓറഞ്ച് അലർട്ടോ റെഡ് അലർട്ടോ ഒന്നുമില്ലാത പാതിരാത്രിയിൽ ഡാം തുറന്നുവിടുകയാണ് ഉണ്ടായത്. ഇക്കാര്യത്തിൽ മാനന്തവാടി എം.എൽ.എ ഒ.ആർ കേളു ഉൾപ്പടെയുള്ളവർ നടുക്കം പ്രകടിപ്പിച്ചിരുന്നു. മനുഷ്യക്കുരുതിക്ക് തന്നെ കാരണമാകുന്ന നടപടിയായിപ്പോയി ഇതെന്നും എന്നാൽ വിവാദങ്ങളുണ്ടാക്കണ്ട എന്ന് കരുതി മിണ്ടാതിരിക്കുകയാണ് താനെന്നുമാണ് എം.എൽ.എ പറഞ്ഞത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ നടപടികളും പാലിക്കണമെന്ന് നിർദേശം നൽകിയിരുന്നു. എന്നാൽ ഇത് ഉണ്ടായില്ല. നേരത്തെ ഡാം അടച്ചതും കളക്ടറെ അറിയിച്ചിരുന്നില്ല. മുഴുവൻ സാങ്കേതികമായ നടപടിക്രമങ്ങളും ലംഘിച്ചുകൊണ്ടാണ് കെ.എസ്.ഇ.ബി ഡാം തുറന്നത്. കനത്ത മഴയിൽ നിറഞ്ഞ ബാണാസുര ഡാം തുറന്നതിനാൽ വെള്ളത്തിനടിയിലായ പുതുശ്ശേരിക്കടവിലെ വീടുകൾ. ഫോട്ടോ: പി.ജയേഷ്. ഈ ഡാം തുറന്നതിനെ തുടർന്നാണ് ജില്ലയിലെ പനമരം, പടിഞ്ഞാറത്തറ പഞ്ചായത്തുകളിൽ വൻ ദുരന്തമുണ്ടായത്. രണ്ട് താലൂക്കുകളിൽ മാത്രം 59 ക്യാമ്പുകളാണ് തുറന്നത്. ജില്ലയിലാകെ 16000ത്തിൽ കൂടുതൽ ആളുകളാണ് ക്യാമ്പുകളിലുള്ളത്. കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നത് മൂലം സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാനാവാതെ കുടുങ്ങിയത് നിരവധി ആളുകളാണ്. വലിയ നാശനഷ്ടമാണ് ജില്ലയിലുടനീളം ഇതിനെതുടർന്നുണ്ടായത്. പടിഞ്ഞാറത്തറയിലും, പനമരത്തുള്ളവരും തങ്ങൾക്കുണ്ടായ നാശനഷ്ടത്തിന് കെ.എസ്.ഇ.ബി നഷ്ടപരിഹാരം നൽകണമെന്നാണ്ആവശ്യപ്പെടുന്നത്.വർഷങ്ങളായി ഇവിടെ ജീവിക്കുന്നവർ ഇന്നുവരെ കേട്ടിട്ട് പോലുമില്ലാത്ത ദുരന്തത്തിനാണ് ഇരയായിരിക്കുന്നത്. ജീവനക്കാരുടെ കടുത്ത വീഴ്ച മൂലമുണ്ടായത്തിന് പരിഹാരം കാണാൻ സർക്കാർ ഇടപെടലുകൾ ആവശ്യപ്പെടുകയാണ് ജനങ്ങൾ.


from mathrubhumi.latestnews.rssfeed https://ift.tt/2KIux0x
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages