സ്റ്റാലിന് കരുണാനിധി എന്നും തലൈവരായിരുന്നു. പിതാവും രാഷ് ട്രീയ ഗുരുവുമായ കരുണാനിധിയുടെ വേർപാടിൽ വികാരനിർഭരമായ കവിത കുറിച്ച് മകനും പാർട്ടി വർക്കിങ് പ്രസിഡന്റുമായ എം.കെ സ്റ്റാലിൻ കരുണാനിധിയ്ക്ക് പാർട്ടിയായിരുന്നു കുടുംബം അതുകൊണ്ട് തന്നെ സ്റ്റാലിന് അപ്പയെക്കാളിഷ് ടവും അടുപ്പവും അപ്പയിലെ രാഷ് ട്രീയക്കാരനോടായിരുന്നു. കലൈഞ്ജരുടെ വിയോഗത്തിന് പിന്നാലെ നെഞ്ചിൽതൊടുന്ന കവിതയാണ് സ്റ്റാലിൻ ആ ഓർമ്മയിൽ ട്വിറ്ററിൽ കുറിച്ചത് ஒரே ஒருமுறை இப்போதாவது 'அப்பா' என அழைத்து கொள்ளட்டுமா 'தலைவரே'! pic.twitter.com/HWyMPkSmLj — M.K.Stalin (@mkstalin) 7 August 2018 അപ്പാ അവസാനമായി ഞാൻ അങ്ങയെ ഒരിക്കൽക്കൂടി അപ്പാ എന്ന് വിളിച്ചോട്ടോ.. ഞാനെപ്പോഴും അങ്ങയെ തലൈവരെയ് എന്നാണല്ലോ വിളിച്ചിരുന്നത്..സ്റ്റാലിൻ കുറിച്ചു.. 33 വർഷങ്ങൾക്ക് മുമ്പ് അങ് പറഞ്ഞു എന്റെ സമാധിസ്ഥാലത്ത് ഈ വാക്കുകളുണ്ടാകണമെന്ന് വിശ്രമമില്ലാതെ ജോലി ചെയ്ത വ്യക്തി ഇവിടെ വിശ്രമിക്കുന്നു. തമിഴ്മക്കൾക്ക് വേണ്ടി കഠിനാധ്വാനം ചെയ്യാനായി എന്ന സംതൃപ്തിയോടെയാണോ അങ്ങ് പോകുന്നതെന്ന് സ്റ്റാലിൻ ചോദിക്കുന്നു സ്റ്റാലിൻ സ്വന്തം കൈപ്പടയിൽ എഴുതി ട്വീറ്റ് ചെയ്ത വരികൾ കരുണാനിധിയെ പോലെ ഒരച്ഛന് നൽകാവുന്ന ഏറ്റവും നല്ലയാത്രമൊഴിയാണ് ഒപ്പം, ഒരു നേതാവിന് തന്റെ രാഷ്ട്രീയ പിൻഗാമിയായ മകന്റെ അനുശോചനക്കുറിപ്പും. ഈ വരികൾ ലോകത്തോട് പറയുന്നുണ്ട് കരുണാനിധി മക്കൾക്ക് ഏറ്റവും പ്രിയപ്പെട്ട പിതാവ് ആയിരുന്നുവെന്ന്.. Content Highlight: "Can I Call You Appa One Last Time"MK Stalin wrote
from mathrubhumi.latestnews.rssfeed https://ift.tt/2MttDa0
via
IFTTT
No comments:
Post a Comment