തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളായ ആലുവ,തൃശ്ശൂർമേഖലകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യോമനിരീക്ഷണം നടത്തി. ഉന്നതലയോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തുന്നത്.നേരത്തെ മോശം കാലാവസ്ഥ മൂലംവ്യോമനിരീക്ഷണം റദ്ദാക്കിയിരുന്നു. എന്നാൽ എറണാകുളം, തൃശ്ശൂർ മേഖലകളിൽ കാലാവസ്ഥ അനുകൂലമായതിനാൽ വ്യോമനിരീക്ഷണം നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്നിക്കൽ ഏരിയയിൽനിന്നാണ് അദ്ദേഹം കൊച്ചിയിലേക്ക് എത്തിയത്. PM Narendra Modi leaves from Thiruvananthapuram for an aerial survey of flood-affected areas of Kochi. #KeralaFloods pic.twitter.com/CWdg2vzjwq — ANI (@ANI) August 18, 2018 കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, മുഖ്യമന്ത്രി പിണറായി വിജയൻ, റവന്യൂ മന്തി ഇ ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി എന്നിവർ പ്രധാനമന്ത്രിയോടൊപ്പമുണ്ട്. റാന്നി, ചെങ്ങന്നൂർ, ആലുവ, പത്തനംതിട്ട, ചാലക്കുടി സ്ഥലങ്ങളിൽ വ്യോമനിരീക്ഷണം നടത്താനായിരുന്നു പദ്ധതി. 10.35 ഓടെ പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങും. വെള്ളിയാഴ്ച രാത്രി 10.50 ഓടെയാണ് പ്രധാനമന്ത്രി തിരുവനന്തപുരം എയർഫോഴ്സ് ടെക്നിക്കൽ ഏരിയയിൽ വിമാനമിറങ്ങിയത്. content highlights:P M Narendra modi makes aerial survey on flood affected areas of Kerala
from mathrubhumi.latestnews.rssfeed https://ift.tt/2PgvQau
via
IFTTT
No comments:
Post a Comment