ന്യൂഡൽഹി: ആർബിഐ തുടർച്ചയായി രണ്ടുതവണ നിരക്കുകൾ വർധിപ്പിച്ചതോടെ വിവിധ നിക്ഷേപ പദ്ധതികൾക്കുള്ള പലിശ നിരക്കുകൾ കൂടുമെന്ന് ഉറപ്പായി. ഒക്ടോബർ-ഡിസംബർ കാലയളവിലെ പലിശ നിരക്കുകളാണ് ഇനി പരിഷ്കരിക്കാനുള്ളത്. 2016 മുതൽ ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകൾ മൂന്നുമാസംകൂടുമ്പോഴാണ് പരിഷ്കരിച്ചുവരുന്നത്. സർക്കാർ സെക്യൂരിറ്റികളിൽനിന്നുള്ള ആദായ നിരക്ക് അടിസ്ഥാനമാക്കിയാണ് ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് പരിഷ്കരിക്കുന്നത്. സർക്കാർ സെക്യൂരിറ്റികളുടെ ആദായം വർധിച്ചിട്ടും ഏപ്രിൽ-ജൂൺ, ജൂലായ്-സെപ്റ്റംബർ പാദങ്ങളിൽ പലിശ നിരക്കുകൾ അതേപടി നിലനിർത്തുകയായിരുന്നു. ബ്ലൂംബെർഗ് ഡാറ്റ പ്രകാരം സർക്കാർ കടപ്പത്രങ്ങളുടെ ആദായ നിരക്ക് 7.13ശതമാനത്തിൽനിന്ന് 7.76ശതമാനമായി വർധിച്ചിട്ടുണ്ട്. നിലവിൽ വിവിധ നിക്ഷേപങ്ങൾക്ക് നൽകിവരുന്ന പലിശ നിരക്ക്
from mathrubhumi.latestnews.rssfeed https://ift.tt/2LZPc5U
via
IFTTT
No comments:
Post a Comment