കറുത്ത കൊലയാളി തോറ്റു; ഉയിര്‍ത്തെഴുന്നേറ്റ് പ്രകാശ്, ഒരു അസാധാരണ അതിജീവനകഥ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 22, 2021

കറുത്ത കൊലയാളി തോറ്റു; ഉയിര്‍ത്തെഴുന്നേറ്റ് പ്രകാശ്, ഒരു അസാധാരണ അതിജീവനകഥ

കോട്ടയം: ''എനിക്ക് ജീവിക്കാമെങ്കിൽ നിങ്ങളും സുഖപ്പെടും. ഇതുതന്നെയാണ്, കോവിഡും കറുത്ത ഫംഗസുമൊക്കെ പിടിപെട്ട് ആകെ നിരാശരായവരോട് എനിക്ക് പറയാനുള്ളത്”-മരണമുഖത്തുനിന്ന് മടങ്ങിവന്ന പ്രകാശ് ചിരിയോടെ പറഞ്ഞു. മ്യൂക്കോർ മൈക്കോസിസ് എന്ന ഫംഗസ് തകർക്കാൻ ശ്രമിച്ച ജീവിതത്തെ അസാധാരണമായ മനസാന്നിധ്യംകൊണ്ട് തിരിച്ചുപിടിക്കുകയാണ് പത്തനംതിട്ട റാന്നി ചേത്തക്കൽ കണ്ണന്താനത്ത് പ്രകാശ് (49). ആറുമാസംപോലും ഇരിക്കില്ലെന്ന് കരുതിയിടത്തുനിന്ന് ആറാംവർഷത്തേക്ക് ജീവിതം നീട്ടിയെടുത്ത് വീട്ടിലിരുന്നുള്ള സാമൂഹികപ്രവർത്തനത്തിലാണ് ഇദ്ദേഹം. വലതുകണ്ണും ചെവിയും കഴുത്തിലെ അസ്ഥിയും ഫംഗസ് കാർന്നുതിന്നെങ്കിലും വേദന മറക്കാൻ അക്ഷരങ്ങളെ ആശ്രയിച്ച പ്രകാശ് ഒറ്റക്കണ്ണുകൊണ്ട് ധാരാളം പുസ്തകങ്ങൾ വായിച്ചുതീർത്തു. 2015 നവംബറിലെ തദ്ദേശതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്നു പ്രകാശ്. ചെവിയിൽ കയറിയ വണ്ടിലൂടെയാണ് ഫംഗസ് ബാധിച്ചത്. പിറ്റേന്ന് അതിനെ നീക്കി. പിന്നീടാണ് മ്യൂക്കോർ മൈക്കോസിസാണ് പിടിപെട്ടതെന്ന് തിരിച്ചറിഞ്ഞത്. വലതുകണ്ണ് പുറത്തേക്ക് തള്ളി അബോധാവസ്ഥയിലായി. രക്ഷപ്പെടാനുള്ള സാധ്യത അഞ്ചുശതമാനം പോലുമില്ലെന്ന് വിലയിരുത്തി. വലതുകണ്ണും ചെവിയുടെ ഉൾഭാഗവും കഴുത്തിലെ കേടായ അസ്ഥികളും നീക്കേണ്ടിവന്നു. തലയോട്ടിയിലെ അണുബാധ തുരന്ന് മാറ്റി. എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ഡോ. വിനീത് വിശ്വമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്. കഴുത്തിലെ അസ്ഥികൾ നീക്കിയതിനാൽ തല നേരെ നിൽക്കാൻ ഹാലോ സ്പിളിറ്റ് എന്ന ചട്ടക്കൂട് വേണ്ടിവന്നു. അണുബാധയുടെ ഫലമായി പല്ലുകൾ ഒടിഞ്ഞു. മൂന്നുവർഷത്തിനിടെ മിക്കപ്പോഴും അബോധാവസ്ഥയിലായിരുന്നു. നില പിന്നീട് മെച്ചമായി. വായ മെല്ലെ തുറക്കാമെന്നായി. ഓരോ അവയവങ്ങൾ ചലിപ്പിച്ചു. ലോഹക്കൂടിന് ബദൽ കണ്ടെത്തി സ്ഥാപിച്ചതോടെ ആത്മവിശ്വാസം കൂടി. അവശേഷിച്ച കണ്ണിന്റെ പോള തുറക്കാൻപറ്റാത്തനില മെല്ലെ മാറ്റിയെടുത്തതോടെ പുസ്തകം കൈയിലെടുത്തു. ദുർബലമായ വലതുചുണ്ട് കൈകൊണ്ട് താങ്ങി സംസാരിക്കാൻ ശ്രമിച്ചു. ദുർബലരെ സഹായിക്കാൻ കൂട്ടുകാരുടെ കൂട്ടായ്മയുണ്ടാക്കി. ഇപ്പോൾ രോഗത്തെക്കുറിച്ച് ചിന്തിക്കുന്നതേയില്ലെന്ന് പ്രകാശ് പറയുന്നു. ശസ്ത്രക്രിയാമുറിവിലൊരുഭാഗം സുഖപ്പെട്ടുവരുന്നതേയുള്ളൂ. അതും മാറുമെന്ന് പ്രകാശ്. ഒപ്പം കുടുംബത്തിനും ഡോക്ടർമാർക്കും പ്രകാശ് നന്ദിപറയുന്നു. വാർഡിൽ വിജയിച്ചെങ്കിലും സത്യപ്രതിജ്ഞചെയ്യാൻ കഴിയാതെ അംഗത്വം റദ്ദായി. എങ്കിലും വായിച്ചും ലോകത്തെ പ്രചോദിപ്പിച്ചും പ്രകാശ് മുന്നോട്ടുതന്നെ. content highlights:story of prakash who defeated Mucormycosis


from mathrubhumi.latestnews.rssfeed https://ift.tt/3bKgGaE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages