മുംബൈ: റിസർവ് ബാങ്കിന്റെ വായ്പാനയം പുറത്തുവരാനിരിക്കെ ഓഹരി വിപണിയിൽ മുന്നേറ്റം. ബജറ്റിനുശേഷം തുടർച്ചയായി അഞ്ചാം ദിവസമാണ് വിപണി കുതിക്കുന്നത്. സെൻസെക്സ് 265 പോയന്റ് ഉയർന്ന് 50,880ലും നിഫ്റ്റി 69 പോയന്റ് നേട്ടത്തിൽ 14,965ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 979 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 243 ഓഹരികൾ നഷ്ടത്തിലുമാണ്. 43 ഓഹരികൾക്ക് മാറ്റമില്ല. എസ്ബിഐയാണ് നേട്ടത്തിൽ മുന്നിൽ. ഓഹരി വില പത്തുശതമാനം ഉയർന്ന് 390 നിലവാരത്തിലെത്തി. ഇൻഡസിൻഡ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, ഒഎൻജിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റാൻ, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. കോൾ ഇന്ത്യ, പവർഗ്രിഡ് കോർപ്, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹിൻഡാൽകോ, ടിസിഎസ്, ഐഒസി, വിപ്രോ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, പിഎൻബി, ഫോർട്ടിസ് ഹെൽത്ത്കെയർ, ഫൈസർ, ഷിപ്പിങ് കോർപറേഷൻ തുടങ്ങി 127 കമ്പനികളാണ് ഡിസംബർ പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്. Sensex up 265 pts as indices log fresh high
from mathrubhumi.latestnews.rssfeed https://ift.tt/2LohGXW
via
IFTTT
No comments:
Post a Comment