തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിൽ നടന്ന റെയ്‌ഡിൽ കണ്ടത്തിൽ അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് വിവാദവിഷയ മാകുകയാണ്.
ബിനീഷിന്റെ മരുതുംകുഴിയിലെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിനിടെയാണ് ലഹരിക്കടത്ത് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് കണ്ടെടുത്തത്. എന്നാൽ ഇത് ബിനീഷിന്റെ കുടുംബം നിരസിക്കുകയാണ്.
അത്തരത്തിൽ ഒന്നു വീട്ടിലുണ്ടായിരുന്നെങ്കിൽ ഞങ്ങൾ അത് കത്തിച്ചുകളയുമായിരുന്നില്ലേ എന്ന് ബിനീഷ് കോടിയേരിയുടെ ഭാര്യാമാതാവ് മിനി ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കവെ പറഞ്ഞു. റെയ്ഡ് ഉണ്ടാകുമെന്ന് മുൻപ് തന്നെ അവർ അറിയിച്ചിരുന്നതാണെന്നും അത്തരത്തിൽ ഒരു കാർഡ് വീട്ടിൽ നിന്നും കണ്ടെടുത്തല്ലെന്നും അവർ പറഞ്ഞു.
കൂടാതെ, ബിനീഷിനു വസ്തു പണയപ്പെടുത്തി 50 ലക്ഷം രൂപ ബിസിനസ് ചെയ്യാൻ സഹായിച്ചത് താനാണെന്നും മിനി പറഞ്ഞു.
from mangalam.com https://ift.tt/32fbLK4
via IFTTT
No comments:
Post a Comment