തിരുവനന്തപുരം: ദുബായിൽ നിന്ന് യു.എ.ഇ. കോൺസുലേറ്റിലേക്കെന്ന പേരിൽ അയച്ച പാഴ്സലുകളെക്കുറിച്ച് ഒരു രേഖയും ഇല്ലെന്ന് അന്വേഷണ ഏജൻസികൾ. നയതന്ത്ര ബാഗേജിന്റെ മറവിലുള്ള സ്വർണക്കടത്ത് പിടിയിലായതോടെയാണ് അന്വേഷണ ഏജൻസികൾ ദുബായിൽ നിന്നുള്ള പാഴ്സലുകളുടെ പിന്നാലെ കൂടിയത്. എന്നാൽ, ഇവ മിക്കതും എവിടെനിന്നു വന്നുവെന്നോ ആരയച്ചുവെന്നോ ഒരു വ്യക്തതയുമില്ല. ഇവയിലെന്താണെന്നുപോലും ഉറപ്പുമില്ല.അത്തരം പാഴ്സലാണ് കേരള സർക്കാരിന്റെ വാഹനത്തിൽ കൊണ്ടുപോയതും വിതരണം ചെയ്തതും. സ്വർണക്കടത്ത് സംഘം രേഖകളോ തെളിവുകളോ അവശേഷിപ്പിക്കാെതയാണ് ഇടപാടുകൾ മൊത്തം നടത്തിയത്. മന്ത്രി ജലീൽ വിശദീകരിക്കേണ്ടത് ആർക്കുവേണ്ടി മതഗ്രന്ഥം ആര് ആവശ്യപ്പെട്ട് ആര് കൊടുത്തയച്ചു. ആര് സ്വീകരിച്ചു. രേഖകൾ വ്യക്തമല്ലാത്ത പാഴ്സലുകളിൽ മുഴുവൻ മതഗ്രന്ഥമായിരുന്നുവെന്ന് ഉറപ്പിച്ചിട്ടുണ്ടോ. എന്ത് ഉറപ്പിൽ, എന്ത് രേഖകളുടെ ബലത്തിൽ ഇവ സർക്കാർ വാഹനത്തിൽ കൊണ്ടുപോയി. അയച്ചതാര് :ദുബായ് വിമാനത്താവളത്തിൽ പാഴ്സൽ സ്വീകരിച്ച് ബുക്ക് ചെയ്തത് വിമാനക്കമ്പനിയായ എമിറേറ്റ്സിലെ ഉദ്യോഗസ്ഥൻ. എന്നാൽ, കാർഗോ വില്ലേജിൽതന്നെ താമസിക്കുന്ന ഇദ്ദേഹത്തിന് ആര് പാഴ്സൽ കൊടുത്തെന്നു വ്യക്തമല്ല.തനിക്ക് കോൺസുലേറ്റിൽ നിന്ന് ലഭിച്ചത് മതഗ്രന്ഥമാണ് എന്ന് സ്ഥാപിക്കാൻ ജലീൽ പുറത്ത്് വിട്ട രേഖ പ്രകാരം 4479 കിലോഗ്രാം തൂക്കമുള്ള 250 പാക്കറ്റുകളാണ് വന്നിട്ടുള്ളത്. മതഗ്രന്ഥം പാഴ്സലിൽ വന്നെന്നാണ് മന്ത്രി കെ.ടി. ജലീൽ പറഞ്ഞത്. എന്നാൽ മതഗ്രന്ഥം അയക്കാൻ ഇത്രയും ദുരൂഹത എന്തിനെന്നു വ്യക്തമല്ല. ആരുടെ ആവശ്യപ്രകാരം സാധാരണഗതിയിൽ എന്ത് സാധനങ്ങൾ അയക്കുമ്പോഴും ആര് പറഞ്ഞിട്ടാണ് അയക്കുന്നത് എന്നതിന് രേഖവേണം. ഇവിടെ മതഗ്രന്ഥമായാലും മറ്റെന്ത് പാഴ്സലായാലും ആര് പറഞ്ഞിട്ട് അയച്ചെന്നതിനു രേഖയില്ല. ആർക്കുവേണ്ടി പാഴ്സൽ ആർക്കുവേണ്ടി അയച്ചുവെന്നു വ്യക്തമല്ല. സാധാരണ, വിമാനത്താവളത്തിലെത്തിയ പാഴ്സൽ വാങ്ങാൻപോകുന്ന ആളിന്റെ പാസ്പോർട്ട് രേഖകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ വാങ്ങിവെക്കാറുണ്ട്. എന്നാൽ, വിവാദ പാഴ്സൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വാങ്ങിയതാര് എന്നതിലും വ്യക്തതയില്ല. ഫോണിൽ കിട്ടിയ നിർദേശപ്രകാരം ഒരു കസ്റ്റംസ് ക്ലിയറൻസ് ഏജന്റാണ് മാർച്ച് നാലിനെത്തിയ പാഴ്സൽ സ്വീകരിച്ചത്. ഇതിന് 81,000 രൂപ അടച്ചിട്ടുണ്ട്. മുമ്പ് വന്ന പാഴ്സലുകൾക്കെല്ലാം 10,000 രൂപയിൽ താഴെ മാത്രമാണ് അടച്ചിരുന്നത്.കാർഗോ കോംപ്ലക്സിൽനിന്ന് കെ.എൽ.1 സി 6264 എന്ന രജിസ്ട്രേഷനിലുള്ള പ്ലാറ്റഫോം ലോറിയിൽ 250 പാക്കറ്റുകളടങ്ങിയ പാഴ്സൽ മാർച്ച് ആറിന് യു.എ.ഇ. കോൺസുലേറ്റിലേക്ക് പോയി.അതിൽ 28 പാഴ്സലുകൾ മന്ത്രി ജലീലിന്റെ കീഴിലുള്ള സർക്കാർസ്ഥാപനമായ സി-ആപ്റ്റിലേക്ക് കോൺസുലേറ്റ് വാഹനത്തിൽ കൊണ്ടുപോയി. അവിടെനിന്ന് സി-ആപ്റ്റ് വാഹനത്തിൽ ഇവ മലപ്പുറം ജില്ലയിലേക്കു കൊണ്ടുപോയി. ഒരു പാഴ്സൽ സി-ആപ്റ്റ് വാഹനത്തിൽതന്നെ ബെംഗളൂരുവിലേക്കും കൊണ്ടുപോയി. പ്രോട്ടോകോൾ വിഭാഗം സർട്ടിഫിക്കറ്റുകൾ നൽകിയിട്ടില്ല തിരുവനന്തപുരം: രണ്ടുവർഷമായി വന്ന ഒരു പാഴ്സലിനെക്കുറിച്ചും യു.എ.ഇ. കോൺസുലേറ്റ് അറിയിച്ചില്ലെന്ന് സംസ്ഥാന പ്രോട്ടോകോൾ വിഭാഗം കസ്റ്റംസിനെ അറിയിച്ചു. മുമ്പ് നികുതിയിളവിനായി സർട്ടിഫിക്കറ്റ് വാങ്ങിയിരുന്ന വസ്തുക്കൾക്കുപോലും രണ്ടുവർഷമായി സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിട്ടില്ല.2017 ജൂലായിൽ കൊച്ചി തുറമുഖത്തെത്തിയ പാഴ്സലിന് നികുതിയിളവ് ലഭിക്കാനാണ് യു.എ.ഇ. കോൺസുലേറ്റ് അവസാനം സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. ഇതിൽ അന്നത്തെ സംസ്ഥാന പ്രോട്ടോകോൾ ഓഫീസർ ഒപ്പിട്ടിട്ടുമുണ്ട്. അടുക്കളസാധനങ്ങളും ഭക്ഷ്യവസ്തുക്കളും അടങ്ങുന്ന 4000 കിലോഗ്രാമിന്റെ പാഴ്സലാണ് എത്തിയത്. അന്ന് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടവർ പിന്നീടെന്തുകൊണ്ടാണ് ആവശ്യപ്പെടാത്തതെന്നാണ് സംശയമുണർത്തുന്നത്. ഇത്തവണ സ്വർണം പിടികൂടിയ ബാഗേജിൽ സ്വർണത്തോടൊപ്പം ഉണ്ടായിരുന്നതും ഭക്ഷ്യവസ്തുക്കളാണ്.2019-20, 2020-21 കാലത്ത് നികുതിയിളവ് ആവശ്യപ്പെട്ട് കോൺസുലേറ്റിൽനിന്ന് അപേക്ഷകളൊന്നും ലഭിച്ചിട്ടില്ലെന്നും സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നുമാണ് പ്രോട്ടോകോൾ വിഭാഗം കസ്റ്റംസിന് ഇ-മെയിൽ വഴിയും സ്പീഡ് പോസ്റ്റായും മറുപടി നൽകിയത്. എൻ.ഐ.എ.ക്കുള്ള മറുപടി അടുത്തദിവസം നൽകും. നയതന്ത്ര ബാഗേജിന്റെ മറവിൽ സ്വർണം കടത്തിയ കാലഘട്ടമാണിത്.നയതന്ത്ര പാഴ്സലിന്റെ മറവിൽ സ്വർണം കടത്തിയ സംഘം ഇതിന്റെ രേഖകളും തെളിവുകളും ഒരിടത്തും അവശേഷിപ്പിക്കാതിരിക്കാൻ ശ്രമിച്ചിരുന്നു. നികുതിയിളവിന് പ്രോട്ടോകോൾ ഓഫീസറെ സമീപിക്കുമ്പോൾ പാഴ്സലിനെപ്പറ്റി മുഴുവൻ വിവരങ്ങളും നൽകേണ്ടതുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2Q5dBqi
via
IFTTT
No comments:
Post a Comment