വിദേശിയായ എന്നെ വളരെ കരുതലോടെയാണ് നിരീക്ഷിച്ചത്, കൊറോണ കാലത്ത് കേരളത്തില്‍ കുടുങ്ങിയത് അനുഗ്രഹം, ബള്‍ഗേറിയന്‍ ഫുട്‌ബോള്‍ പരിശീലകന്‍ പറയുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 12, 2020

വിദേശിയായ എന്നെ വളരെ കരുതലോടെയാണ് നിരീക്ഷിച്ചത്, കൊറോണ കാലത്ത് കേരളത്തില്‍ കുടുങ്ങിയത് അനുഗ്രഹം, ബള്‍ഗേറിയന്‍ ഫുട്‌ബോള്‍ പരിശീലകന്‍ പറയുന്നു

കൊറോണ കാലത്ത് കേരളത്തില്‍ കുടുങ്ങിയത് അനുഗ്രഹം ആയെന്ന് ബള്‍ഗേറിയന്‍ ഫുട്‌ബോള്‍ പരിശീലകനായ ദിമിതര്‍ പാന്‍ഡേവ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. വൈറസ് വ്യാപനത്തെ ചെറുക്കുന്നതില്‍ കേരളം കാഴ്ചവയ്ക്കുന്ന മികവ് രാജ്യാന്തര തലത്തില്‍ അംഗീകരിക്കപ്പെട്ടതിലുള്ള സന്തോഷവും പാന്‍ഡേവ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കഴിഞ്ഞ മാര്‍ച്ച് നാലിനാണ് ദുബായ് ആസ്ഥാനമായുള്ള കമ്പനിയുടെ ഒരു ഫുട്‌ബോള്‍ പരിശീലന പരിപാടിയുടെ ഭാഗമായി ദിമിതര്‍ പാന്‍ഡേവ് കേരളത്തിലെത്തിയത്. കേരളത്തിലെത്തിയ അന്നുമുതല്‍ തനിക്കുണ്ടായ സുന്ദരമായ അനുഭവങ്ങള്‍ വിവരിക്കുന്നതാണ് ഫേസ്ബുക്ക് പോസ്റ്റ്;

പാന്‍ഡേവിന്റെ കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍ ഇതാ: 'അടുത്ത രണ്ട് മലയാളി സുഹൃത്തുക്കള്‍ക്കൊപ്പം മാര്‍ച്ച് നാലിനാണ് ഞാന്‍ കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. ഇവിടെ എനിക്ക് ലഭിച്ച സ്വീകരണം വാക്കുകള്‍ക്ക് അതീതം. മാത്രമല്ല, കേരളത്തിന്റെ പ്രകൃതിഭംഗി ദൈവത്തിന്റെ സ്വന്തം നാടെന്ന അതിന്റെ വിളിപ്പേരിനെ ശരിവയ്ക്കുന്നുമുണ്ട്.'

'ഇവിടെയെത്തി ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് കൊറോണ വൈറസ് മഹാവ്യാധിയായി പ്രഖ്യാപിക്കപ്പെട്ടത്. ഇതോടെ ലോകത്തെല്ലായിടത്തുമെന്നപോലെ കേരളത്തിലും വൈറസ് വ്യാപനത്തെ ചെറുക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി. ഈ സമയത്ത് നാട്ടിലേക്കു മടങ്ങാനാകാത്തതിനാല്‍ അതീവ സങ്കടത്തിലായിരുന്നു ഞാന്‍. ഇതിനു പുറമെയാണ് വൈറസ് വ്യാപനം നിമിത്തമുള്ള കനത്ത ആശങ്ക മനസ്സിനെ കീഴ്‌പ്പെടുത്തിയത്. എന്നാല്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യമന്ത്രി ശൈലജ ടീച്ചറിന്റെയും നേതൃത്വത്തില്‍ ഈ പ്രതിസന്ധി ഘട്ടത്തെ കേരളം നേരിടുന്ന കാഴ്ച സത്യത്തില്‍ എന്റെ കണ്ണു തുറപ്പിച്ചു. അത്രയ്ക്ക് മികവോടെയാണ് ലഭ്യമായ സൗകര്യങ്ങള്‍വച്ച് ഇത്തരമൊരു വെല്ലുവിളിയെ അവര്‍ കൈകാര്യം ചെയ്തത്. അവരുടെ കഠിനാധ്വാനത്തിനും സമര്‍പ്പണത്തിനും രാജ്യാന്തര തലത്തില്‍ ലഭിച്ച അംഗീകാരം സന്തോഷം പകരുന്നു.'

പട്ടാമ്പി മുനിസിപ്പാലിറ്റി പരിധിയില്‍ ഞാന്‍ ക്വാറന്റീനില്‍ പ്രവേശിപ്പിക്കപ്പെട്ടതു മുതല്‍ മുതുതല ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രിയ ദാസും മറ്റ് അധികൃതരും കൃത്യമായി എന്നെ പരിശോധിക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ആരോഗ്യ വിവരങ്ങള്‍ അറിയാന്‍ അവര്‍ എന്നും ഫോണില്‍ ബന്ധപ്പെടുന്നുമുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം പട്ടാമ്പി പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മോഹനകൃഷ്ണനും വിദേശിയായ എന്നെ വളരെ കരുതലോടെയാണ് നിരീക്ഷിച്ചത്.'

'യൂറോപ്പിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും കൊറോണ വൈറസ് സൃഷ്ടിച്ച പ്രതിസന്ധി ഞെട്ടിക്കുന്നതാണ്. ഇത്തരമൊരു അവസ്ഥയില്‍ കേരളം പോലൊരു സ്ഥലത്ത് കുടുങ്ങിപ്പോയ ഞാന്‍ ഭാഗ്യവാനാണ്. എന്റെയും കുടുംബത്തിന്റെയും നന്ദിയും കൃതജ്ഞതയും അറിയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ശൈലജ ടീച്ചറേയും നേരിട്ട് കാണാന്‍ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ. എന്റെ കാര്യത്തില്‍ വലിയ പരിഗണന കാണിച്ച കേരള ഫുട്‌ബോള്‍ അസോസിയേഷനോടും പ്രാദേശിക ഫുട്‌ബോള്‍ സംഘടനകളോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു' – പാന്‍ഡേവ് കുറിച്ചു.



from mangalam.com https://ift.tt/3cg2Dai
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages