മുംബൈ: കൊറോണ ഭീതിയിൽ ഓഹരി വിപണിയിൽ കനത്ത സമ്മർദം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 1655 പോയന്റ് കൂപ്പുകുത്തി. നിഫ്റ്റിയാകട്ടെ 491 പോയന്റും. ബിഎസ്ഇയിൽ 97 കമ്പനികളുടെ ഓഹരികൾമാത്രമാണ് നേട്ടത്തിലുള്ളത്. 1397 ഓഹരികൾ നഷ്ടത്തിലാണ്. കൊറോണ ഭീതിയിൽ പലരാജ്യങ്ങളും യാത്രവിലക്ക് വന്നതും വിപണിയുടെ കരുത്ത് ചോർത്തി. ആഗോള വിപണികളെല്ലാം കനത്ത നഷ്ടത്തിലാണ്. ജപ്പാന്റെ നിക്കി 3.3 ശതമാനവും ഒസ്ട്രേലിയയിലെ സൂചിക 3.7 ശതമാനവും നഷ്ടത്തിലാണ്. കൊറിയൻ സൂചിക നാലുവർഷത്തെ താഴ്ന്ന നിലവാരത്തിലെത്തി. Source:BSE ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, ഒഎൻജിസി, വേദാന്ത, യെസ് ബാങ്ക്, ആക്സസ് ബാങ്ക്, എസ്ബിഐ, ഹിൻഡാൽകോ, ഗ്രാസിം ഗെയിൽ ഇൻഫോസിസ് തുടങ്ങിയ ഓഹരികളെല്ലാം നഷ്ടത്തിലാണ്. സെക്ടറൽ സൂചികകൾ മൂന്നുമുതൽ ഏഴുവരെ നഷ്ടത്തിലാണ്. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ അഞ്ചുശതമാനം താഴ്ന്നു. Sensex falls 1,655 pts
from mathrubhumi.latestnews.rssfeed https://ift.tt/3aL3bV2
via
IFTTT
No comments:
Post a Comment