ജനാധിപത്യ കേരളാ കോണ്‍ഗ്രസിനെ എല്‍ഡിഎഫില്‍ നിന്നും അടര്‍ത്താന്‍ പിജെ ജോസഫ് ; കുട്ടനാട്ടില്‍ ഡോ. കെസി ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 1, 2020

ജനാധിപത്യ കേരളാ കോണ്‍ഗ്രസിനെ എല്‍ഡിഎഫില്‍ നിന്നും അടര്‍ത്താന്‍ പിജെ ജോസഫ് ; കുട്ടനാട്ടില്‍ ഡോ. കെസി ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം

കോട്ടയം: ഇടതുമുന്നണിക്കൊപ്പമുളള ജനാധിപത്യ കേരള കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്തി കുട്ടനാട്ടില്‍ ഡോ. കെ.സി. ജോസഫിനെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയാക്കാന്‍ കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗത്തില്‍ ചര്‍ച്ച. ജോസഫ് വിഭാഗത്തിലെ മുതിര്‍ന്ന നേതാക്കള്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുമായി ലയനത്തിനുളള സാധ്യതകള്‍ ആരാഞ്ഞുവെന്നാണ് സൂചന.

ജനാധിപത്യ കേരള കോണ്‍ഗ്രസിനെ മുഴുവനായോ ഒരു വിഭാഗത്തെയോ യു.ഡി.എഫിലെത്തിക്കുന്നതിനുളള നീക്കമാണ് ജോസഫ് വിഭാഗം ആരംഭിച്ചത്. മുമ്പ് മൂന്നു തവണ കുട്ടനാട് എം.എല്‍.എ. ആയിരുന്ന ഡോ. കെ.സി. ജോസഫിനു സീറ്റ് നല്‍കിയാല്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗം യു.ഡി.എഫിലേക്കു വരുമെന്നാണു ജോസഫ് വിഭാഗം യു.ഡി.എഫ്. നേതാക്കളെ ധരിപ്പിച്ചിരിക്കുന്നത്.

ചങ്ങനാശേരി സീറ്റ് എന്‍.സി.പി.ക്കു നല്‍കി പകരം കുട്ടനാട് വാങ്ങാനുള്ള ശ്രമം ജനാധിപത്യ കേരള കോണ്‍ഗ്രസ് നടത്തിയിരുന്നു. നിലവില്‍ എം.എല്‍.എമാരില്ലാത്ത ജനാധിപത്യ കേരള കോണ്‍ഗ്രസിന് കുട്ടനാട് വലിയ രാഷ്ട്രീയ സാധ്യതയുളള മണ്ഡലമാണ്. ഇടതുമുന്നണിയുടെ ഭാഗമായിനിന്നു വിജയിച്ചാല്‍ ഘടകകക്ഷി എന്ന നിലയില്‍ മന്ത്രി സ്ഥാനത്തിന് വരെ അര്‍ഹതയുണ്ട്. അതുകൊണ്ടു തന്നെ എന്‍.സി.പിയില്‍ നിന്നും കുട്ടനാട് സീറ്റ് ജനാധിപത്യ കേരള കോണ്‍ഗ്രസിനു നല്‍കുന്നതിനോട് സി.പി.എമ്മിന് വലിയ താല്‍പര്യമില്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച നാലു മണ്ഡലങ്ങളിലും പരാജയപ്പെട്ട ജനാധിപത്യ കേരള കോണ്‍ഗ്രസിന് ഉപതെരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയ ഊര്‍ജം പകരേണ്ടതില്ലെന്ന നിലപാടാണ് സി.പി.എം. സ്വീകരിച്ചിരിക്കുന്നത്. എന്‍.സി.പി.ക്ക് ജയസാധ്യതയുളള സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സി.പി.എം. സ്ഥാനാര്‍ഥി തന്നെ കുട്ടനാട്ടില്‍ മത്സരിക്കും.

അതേസമയം, ഡോ. കെ.സി. ജോസഫിനെ യു.ഡി.എഫില്‍ എത്തിച്ച് മത്സരിപ്പിക്കാനുളള നീക്കത്തെ മാണിഗ്രൂപ്പിലെ ജോസ് കെ. മാണി വിഭാഗം അനുകൂലിക്കില്ലെന്ന് വ്യക്തമാണ്. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് (എം)ന്റെ സീറ്റായ കുട്ടനാട്ടില്‍ സീറ്റിനെച്ചൊല്ലി ജോസഫ് വിഭാഗവും ജോസ് വിഭാഗവും തര്‍ക്കവുമായി രംഗത്തു വന്നിരുന്നു. കെ.എം. മാണി കഴിഞ്ഞ തവണ സ്ഥാനാര്‍ഥിയെ നിശ്ചയിച്ച കുട്ടനാട്ടില്‍ ഇത്തവണ ജോസ്. കെ. മാണി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണു ജോസ് വിഭാഗം പറയുന്നത്.

എന്നാല്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയെ വര്‍ക്കിങ് ചെയര്‍മാന്‍ പ്രഖ്യാപിക്കുമെന്നാണ് ജോസഫ് വിഭാഗം പറയുന്നത്. കേരള കോണ്‍ഗ്രസ് തമ്മിലുളള തര്‍ക്കം തുടര്‍ന്നാല്‍ പാലാ ആവര്‍ത്തിക്കുമെന്ന ഭയം യു.ഡി.എഫ്. നേതൃത്വത്തിനുണ്ട്. ഇരു വിഭാഗവും തങ്ങളുടെ സ്ഥാനാര്‍ഥിയുമായി മുന്നോട്ടുവന്നാല്‍ ഒരു വിഭാഗത്തിന് പിന്തുണയുമായി ഇടതുമുന്നണി വരാനുളള സാധ്യതയും കോണ്‍ഗ്രസ് തളളിക്കളയുന്നില്ല.

അത്തരമൊരു സാഹചര്യം വന്നാല്‍ മുന്നണി ബന്ധങ്ങളില്‍ മാറ്റമുണ്ടാകാനുളള സാധ്യതയും വളരെയേറെയാണ്. 2006-ല്‍ ഡോ. കെ.സി. ജോസഫിനെ തോല്‍പ്പിച്ചാണ് തോമസ് ചാണ്ടി നിയമസഭയിലെത്തിയത്. പിന്നീട് കുട്ടനാട് ചാണ്ടി നിലനിര്‍ത്തുകയായിരുന്നു.



from mangalam.com https://ift.tt/2SGg2lL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages