പെട്രോളും ഡീസലും തമ്മിലുള്ള വില വ്യത്യാസം ലിറ്ററിന് അഞ്ചു രൂപയോളമായി കുറഞ്ഞു. ചൊവ്വാഴ്ച തിരുവനന്തപുരത്ത് പെട്രോളിന് 79.3 രൂപയും ഡീസലിന് 73.9 രൂപയുമായിരുന്നു. ഡീസലിന് ഒരുമാസത്തിനിടെ വില കുത്തനെ ഉയർന്നതാണ് പെട്രോളുമായുള്ള അന്തരം കുറച്ചത്.ബുധനാഴ്ചയിലെ നിരക്ക് പ്രകാരം കേരളത്തിൽ പെട്രോളിന് 10 പൈസ കുറഞ്ഞിട്ടുണ്ട്. ഡീസലിന്റെ വിലയിൽമാറ്റമില്ല. ഡിസംബർ ആറിന് ഡീസൽ ലിറ്ററിന് 70.75 രൂപയായിരുന്നു. അതാണ് ഒരു മാസത്തിനിടെ 73.40 ആയത്. ഒരു മാസത്തിൽ ലിറ്ററിന് 2.65 രൂപയാണ് ഉയർന്നത്. പെട്രോളിനും വില കൂടി. നവംബർ ആറിന് 75.92 ആയിരുന്നത് ഇപ്പോൾ 79.3 ആയി. രണ്ട് മാസത്തിൽ മൂന്നു രൂപയോളം ഡീസലിനും ഉയർന്നു. കീശ കീറുന്നത് ഇങ്ങനെ പെട്രോളിന് ഒരു ലിറ്റർ പെട്രോളിന്റെ അടിസ്ഥാനവില-35.28 രൂപ കടത്തുകൂലി-0.32 കമ്പനികൾ പമ്പുകൾക്ക് നൽകുന്നവില(വാറ്റ് എക്സൈസ് തീരുവകൂടാതെ)-35.60 രൂപ എക്സൈസ് തീരുവ-19.98 രൂപ ഡീലർ കമ്മീഷൻ(ശരാശരി)-3.59 രൂപ സംസ്ഥാന വാറ്റ്(ഡീലർ കമ്മീഷൻ ഉൾപ്പടെ)-15.97 രൂപ മൊത്തം-75.14 രൂപ ഡീസലിന് അടിസ്ഥാനവില-39.32 കടത്തുകൂലി-0.29രൂപ കമ്പനികൾ പമ്പുകൾക്ക് നൽകുന്നവില-39.61രൂപ എക്സൈസ് തീരുവ-15.83 രൂപ ഡീലർ കമ്മീഷൻ-2.52 രൂപ വാറ്റ്-10.00 രൂപ മൊത്തം-67.96 *(ജനുവരി ഒന്നിലെ ഡൽഹിയിലെ വില ലിറ്ററിന്) വില ഉയരാൻ കാരണം ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വില വർധിക്കുന്നതാണ് ഇന്ധനവില ഉയരാൻ കാരണമായി എണ്ണക്കമ്പനികൾ പറയുന്നത്. രൂപയുടെ മൂല്യത്തകർച്ചയും കാരണമാണ്. നിറയുന്ന ഖജനാവ് ജനങ്ങളുടെ കീശ കീറുമ്പോഴും സർക്കാർ ഖജനാവ് നിറയുകയാണ്. ക്രൂഡോയിൽ സെസ്, എക്സൈസ് തീരുവ, സേവന നികുതി, ഐജിഎസ്ടി, സിജിഎസ്ടി എന്നിവ അടക്കം 2018-19 സാമ്പത്തിക വർഷം കേന്ദ്ര ഖജനാവിലേയ്ക്ക് ഇന്ധന നികുതിയായി ലഭിച്ചത് 2.96 ലക്ഷംകോടി രൂപയാണ്. പൊതുമേഖല എണ്ണക്കമ്പനികളിൽനിന്നുള്ള ലാഭവിഹിതവും കോർപ്പറേറ്റ് നികുതിയുമൊക്കെകൂടി 68,195 കോടി രൂപ ലഭിച്ചു. കേന്ദ്ര ഖജനാവിലേയ്ക്ക് ഒരു വർഷംകൊണ്ട് ലഭിച്ചത് 3.65 ലക്ഷം കോടി രൂപ. സംസ്ഥാനങ്ങളുടെ ഖജനാവിലേയ്ക്ക് ക്രൂഡ് ഓയിൽ, പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി ഇനത്തിലും ലാഭവിഹിതമായും 2.30 ലക്ഷം കോടി രൂപ ലഭിച്ചു. അതായത് പെട്രോളിയം മേഖലയിൽനിന്നും കേന്ദ്ര-സംസ്ഥാന ഖജനാവിലേയ്ക്കായി 5.95 ലക്ഷം കോടിയാണ് എത്തിയത്.
from mathrubhumi.latestnews.rssfeed https://ift.tt/36ADuVp
via
IFTTT
No comments:
Post a Comment