'ഡോക്‌ടര്‍മാര്‍ തര്‍ക്കിച്ച്‌ സമയം കളഞ്ഞു; നാലുമണിക്കൂര്‍ ചികിത്സ വൈകി' - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 22, 2019

'ഡോക്‌ടര്‍മാര്‍ തര്‍ക്കിച്ച്‌ സമയം കളഞ്ഞു; നാലുമണിക്കൂര്‍ ചികിത്സ വൈകി'

കൊച്ചി : പാലായില്‍ നടന്ന ജൂനിയര്‍ അത്‌ലറ്റിക്‌ മീറ്റിനിടെ ഹാമര്‍ തലയില്‍വീണ്‌ പ്ലസ്‌വണ്‍ വിദ്യാര്‍ഥി അഫീല്‍ ജോണ്‍സണ്‍ മരിച്ച സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മാതാപിതാക്കള്‍ രംഗത്ത്‌.
സംഘാടകരുടെ ഭാഗത്തു വീഴ്‌ചയുണ്ടായത്‌ ക്രൈംബ്രാഞ്ച്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണ്‌ മകന്റെ മരണത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി പിതാവ്‌ ജോണ്‍സണ്‍ കോട്ടയം ജില്ലാ പോലീസ്‌ മേധാവിക്കു പരാതി നല്‍കിയത്‌.
മെഡിക്കല്‍ കോളജിലെ ന്യൂറോ സര്‍ജറി വിഭാഗവും അനസ്‌തേഷ്യ വിഭാഗവും തമ്മില്‍ തര്‍ക്കിച്ച്‌ സമയം പാഴാക്കിയതാണ്‌ കുട്ടിക്കു ചികില്‍സ വൈകാന്‍ ഇടയാക്കിയതും മരണത്തിലേക്കു നയിച്ചതുമെന്നു മാതാപിതാക്കള്‍ പറയുന്നു. ജനറല്‍ സര്‍ജന്മാരുടെ നിരന്തര സമ്മര്‍ദഫലമായാണ്‌ ന്യൂറോ സര്‍ജറി വിഭാഗത്തിലേക്കു കൊണ്ടുപോയത്‌. അഡ്‌മിറ്റ്‌ ചെയ്‌താല്‍ മാത്രമേ ന്യൂറോയിലെ ഡോക്‌ടര്‍മാര്‍ പരിശോധിക്കൂ എന്നു വാശിപിടിച്ചതുകൊണ്ട്‌ നാലുമണിക്കൂറോളം ഐ.പി. അഡ്‌മിഷന്‍ കിട്ടാതെ കാഷ്വാലിറ്റിയില്‍ കിടന്നു. ശസ്‌ത്രക്രിയ നടത്തി 17 ദിവസങ്ങള്‍ക്കുശേഷം കുട്ടി മരിച്ചു.
ശസ്‌ത്രക്രിയയ്‌ക്കിടയില്‍ പരിചയക്കുറവുള്ള സീനിയര്‍ റെസിഡന്റിനും പി.ജി. വിദ്യാര്‍ഥിക്കും കൈപ്പിഴ സംഭവിച്ചെന്നും അഫീലിന്റെ മാതാപിതാക്കള്‍ ആരോപിക്കുന്നു. അശാസ്‌ത്രീയമായ രീതിയില്‍ തലച്ചോറിന്റെ കുറച്ചുഭാഗം നീക്കിയതായി വിവരം ലഭിച്ചിട്ടുണ്ട്‌. ശസ്‌ത്രക്രിയയ്‌ക്കുശേഷവും മകന്റെ അവസ്‌ഥയ്‌ക്ക്‌ മാറ്റമുണ്ടാകാതെവന്നപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോകാമെന്ന്‌ ആവശ്യപ്പെട്ടെങ്കിലും മെഡിക്കല്‍ കോളജിലെ ന്യൂറോ സര്‍ജന്‍ അനുവദിച്ചില്ല. ചികില്‍സാപ്പിഴവ്‌ പുറത്തറിയും എന്നതിനാലാണ്‌ ഇതെന്ന്‌ അഫീലിന്റെ പിതാവ്‌ ജോണ്‍സന്‍ ആരോപിച്ചു.
വിദഗ്‌ധ ഡോക്‌ടര്‍മാരാണ്‌ പരിശോധന നടത്തിയതെന്ന്‌ മെഡിക്കല്‍ കോളജില്‍നിന്ന്‌ അറിയിച്ചത്‌. എന്നാല്‍, ഏതു ഡോക്‌ടറാണ്‌ ശസ്‌ത്രക്രിയ നടത്തിയതെന്ന്‌ അന്വേഷിക്കണം. കേസ്‌ ഷീറ്റില്‍ സീനിയര്‍ ഡോക്‌ടര്‍മാര്‍ തങ്ങളുടെ അഭിപ്രായമോ ശസ്‌ത്രക്രിയയുടെ വിശദാംശമോ രേഖപ്പെടുത്താത്തതും ദുരൂഹമാണ്‌.
സര്‍ക്കാര്‍ അടിയന്തര ചികില്‍സയ്‌ക്ക്‌ ഉത്തരവിട്ട ഈ കേസില്‍, ന്യൂറോ സര്‍ജന്മാര്‍ കാഷ്വാലിറ്റിയില്‍വന്ന്‌ കുട്ടിയെ പരിചരിക്കാതിരുന്നത്‌ മെഡിക്കല്‍ അവഗണനയാണ്‌. ശസ്‌ത്രക്രിയയില്‍ സീനിയര്‍ ഫാക്കല്‍റ്റി ആരും പങ്കെടുത്തിട്ടില്ല. ഒക്‌ടോബര്‍ നാലിലെ സര്‍ജറിയില്‍ പങ്കെടുത്ത അനസ്‌തേഷ്യ ഡിപ്പാര്‍ട്ട്‌മെന്റിലെ ഡോക്‌ടര്‍മാരുടെയും നഴ്‌സുമാരുടെയും മൊഴിയെടുക്കണമെന്നും അഫീലിന്റെ പിതാവ്‌, അഡ്വ. ടോം തോമസ്‌ പൂച്ചാലില്‍ മുഖേന കോട്ടയം ജില്ലാ പോലീസ്‌ മേധാവി പി.എസ്‌. സാബുവിനു നല്‍കിയ പരാതിയില്‍ പറയുന്നു.
പരാതിയെക്കുറിച്ച്‌ അടിയന്തരമായി അന്വേഷിക്കാന്‍ പാലാ ഡിവൈ.എസ്‌.പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. അഫീലിന്റെ മരണത്തില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടുന്ന 304(എ) വകുപ്പ്‌ മാത്രമാണു ചുമത്തിയിട്ടുള്ളത്‌.

രാജു പോള്‍



from mangalam.com https://ift.tt/2rnGp4G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages